Thursday, August 30, 2012

ആത്മാവ് എന്നാൽ എന്ത് ? അവസാന ഭാഗം

ഏതാനും ചോദ്യോത്തരങ്ങൾ

ചില ചോദ്യങ്ങളും അവയ്ക്ക് തിരുവെഴുത്ത് നൽകുന്ന മറുപടികളും ഈ വസ്തുതകളെ കുറെകൂടി തെളിവാക്കും അതു കൊണ്ട് അതിനുദ്യമിക്കുന്നു.

ചോ: സുവിശേഷ യുഗത്തിലെ വിശുദ്ധന്മാർക്കുള്ള വാഗ്ദത്തങ്ങൾ സ്വർഗീയമോ ഭൗമികമോ?


ഉ : " നാം മണ്ണു കൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചത് പോലെ സ്വർഗ്ഗീയന്റെ പ്രതിമയും ധരിയ്ക്കും ", "സ്വർഗ്ഗീയ വിളിയ്ക്ക് ഓഹരിക്കാരാണു. " 1 കൊരി 15:49, എബ്രയ 3:1,2 , തിമോ 4:16; എബ്രയ 6:4; ഫിലി 3:14; എഫേസ്യേ 2:6,2 ; തെസ്സ 1:11,12,2; തിമോ 1:9,10

ചോ : "ജേതാക്കളും" , "വിശുദ്ധരും " ആയ " തിരഞ്ഞെടുക്കപ്പെട്ട സഭ" " ഭൂമിയിൽ നിന്നു മണ്ണു കൊണ്ടുള്ളവരായി" മനുഷ്യജീവികളായി തുടരുമോ?


ഉ : "അവയാൽ അവൻ നമുക്ക് വിലയേറിയതും" അതിമഹത്തുമായ വാഗ്ദത്തങ്ങളും നൽകിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിൻ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞ് ദിവ്യസ്വഭാവത്തിനു കൂട്ടാളികളായി തീരുവാൻ ഇടവരുന്നു. 2 പത്രോ 2:4 " അവർ ക്രിസ്തുവിൽ പുതിയ സൃഷ്ടികളും ആകുന്നു." 2 കൊരി 5:17 " അവർക്ക് തേജസ്റ്റ്കരണവും ദൈവത്തോടും ക്രിസ്തുവിനോടും കൂട്ടവകാശവും ലഭിക്കും റോമ 8:17,


ചോ : ആത്മാവിൽ നിന്നുള്ള് ഉല്പാദനവേളയിൽ ആരംഭിച്ച ഈ അവസ്ഥാന്തരം എപ്പോൾ പൂർത്തിയാകും ? അവരുടെ നായകനായ ക്രിസ്തുവിനോട് അവർ അനുരൂപരാകുന്നത് എപ്പോൾ ?

ഉ : " നാം (വിശുദ്ധന്മാർ) എല്ലാവരും രുപാന്തരപ്പെടും. മരിച്ചവർ (വിശുദ്ധന്മാരായ) അക്ഷയരായി ഉയിർക്കുകയും നാം കണ്ണിമക്കും അളവിൽ രൂപാന്തരപ്പെടുകയും ചെയ്യും. " " ഈ മർത്യമായത അമർത്യതയെ ധരിക്കും." പ്രാകൃത ശരീരം വിതയ്ക്കപ്പെടുന്നു. ആത്മീമ ശരീരം ഉയിർപ്പിയ്ക്കപ്പെടുന്നു. അങ്ങനെ തന്നെ മരിച്ചവരുടെ (തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക ഗണത്തിന്റെ വിശേഷ) പുനരുത്ഥാനം 1 കൊരി 15:42,44,50-53; ഫിലി 3:11

തെരെഞ്ഞെടുപ്പിൽ പെടാത്തവർക്കുള്ള പ്രത്യാശ

ചോ : സുവിശേഷയുഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് അവേശേഷിച്ചിരിക്കുന്ന പ്രത്യാശ എന്ത് ?

ഉ: "സർവ്വസൃഷ്ടിയും ഇന്നു വരെ ഒരു പോലെ ഞരങ്ങി ഈറ്റുനോവിൽ ഇരിയ്ക്കുന്നു എന്നു നാം അറിയുന്നുവല്ലോ ദൈവപുത്രന്മാരുടെ പ്രത്യക്ഷതയെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. റോമ 8:91,22"; ലോകാരംഭം മുതൽ ദൈവം തന്റെ വിശുദ്ധ പ്രവാചകന്മാർ മുഖാന്തിരം അരുളിച്ചെയ്ത എല്ലാറ്റിന്റെയും യഥാസ്ഥാപന കാലങ്ങൾ" അപ്പോൾ സമാഗതമാകും. അപ്പൊ 3:19-21ല് "അബ്രഹാമിന്റെ സന്തതിമുഖാന്തിരം സർവ്വഭൂഗോത്രങ്ങളും അനുഗ്രഹിക്കപ്പെടും" ഉലപ് 22,16-18;3:16-29

ചോ : മരിച്ചവർ ബോധവസ്ഥയിലോ അബോധാവസ്ഥയിലോ?

ഉ: മരിച്ചവർ ഒന്നും അറിയുന്നില്ല, സഭാപ്രസംഗി 9,5, സങ്കീർത്തനം 146:4, ഏശയ 38 :18,19 ; ഇയ്യോബ് 14:21

ചോ: മരിച്ചു പോയ വിശുദ്ധന്മാർ കഴിഞ്ഞ കാലഘട്ടങ്ങൾ അത്രയും ദൈവത്തെ സ്തുതിച്ചു കൊണ്ടിരിക്കുകയാണോ?


: മരിച്ചവർ യഹോവയെ സ്തുതിക്കുന്നില്ല. സങ്കീ 6; 5 സങ്കീ 115:17 സഭാപ്രസംഗി 9:6


ചോ : പ്രതിഫലങ്ങൾ - മരണത്തിലോ ഉയർപ്പിലോ? പ്രതിഫലമോ ശിക്ഷയോ പുനരുത്ഥാനത്തിനു മുൻപ് പ്രതീക്ഷിക്കാമോ?

: "നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ നിനക്ക് പ്രതിഫലമുണ്ടാകും." ലൂക്കോ 14:14 വെളി 11,18; മത്തായി 16:27


ചോ : പ്രവാചകന്മാർ അവരുടെ മരണവേളയിൽ തന്നെ തങ്ങളുടെ പ്രതിഫലം പ്രാപിച്ചോ? അതോ സഹസ്രാബ്ദമാകുന്ന ന്യായവിധി ദിവസത്തിൽ നൽകുന്നതിനായി ദൈവം തന്റെ നിർണ്ണയത്തിൽ കരുതി വെച്ചിരിക്കുകയാണോ?


: മരിച്ചവരെ ന്യായം വിധിക്കുന്നതിനും പ്രവാചകന്മാരായ നിന്റെ ഭൃത്യന്മാർക്ക് പ്രതിഫലം കൊടുക്കുന്നതിനുമുള്ള കാലവും വന്നു. വെളി 11:15,16; ഇത് അന്ത്യകാഹള നാദത്തിങ്കൽ സുവിശേഷയുഗത്തിന്റെ അറുതിയിൽ അത്രെ. സങ്കീ 17:15 വെളി 11:15,18


ചോ: മരണവേളയിൽ സ്വർഗ്ഗത്തിലേയ്ക്ക് എടുത്ത് കൊള്ളണമെന്ന് അപ്പോസ്തോലന്മാരോട് കർത്താവ് വാഗ്ദാനം ചെയ്തിരുന്നോ? അതോ യേശുവിന്റെ പുനരാഗമനം വരെ അവർ അതിനായി കാത്തിരിക്കേണ്ടിയിരുന്നോ?


ഉ: ഞാൻ പോകുന്നിടത്ത് നിങ്ങൾക്ക് വരുവാൻ കഴിയുകയില്ല എന്ന് ഞാൻ യഹൂദന്മാരോട് പറഞ്ഞത് പോലെ ഇന്ന് നിങ്ങളോടും പറയുന്നു. ഞാൻ ഇരിക്കുന്നിടത്ത് നിങ്ങളും ഇരിക്കേണ്ടതിനു വീണ്ടും വന്ന് നിങ്ങളെ എന്റടുക്കൽ ചേർത്തു കൊള്ളും യോഹ 13:33,14:


ചോ : നമ്മുടെ കർത്താവിന്റെ പുനരാഗമന വേളയിലൊഴികെയുള്ള സുവിശേഷയുഗ വിശുദ്ധന്മാർ മരണവേളയിൽ കിരീടം പ്രാപിയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നത് ഉചിതമോ?

ഉ: ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ നിങ്ങൾ തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കും. 1 പത്രോ 1:3-4,5;4,2 തിമോ 4:8.


ചോ: അപ്പോസ്തോലന്മാർ എപ്പോൾ തേജസ്സ് പ്രാപിക്കുമെന്നാണു പ്രതീക്ഷിച്ചിരിക്കുന്നത് ? - മരണസമയത്തോ ? ക്രിസ്തുവിന്റെ രണ്ടാം വരവിലോ ?

ഉ: "നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുത്തുമ്പോൾ നിങ്ങളും അവനോട് കൂടി തേജസ്സിൽ വെളിപ്പെടും" കൊലൊ 3:4,1; യോഹ 3:2

ചോ: വിശുദ്ധന്മാർ മരണത്തിങ്കലാണോ തേജസ്സണിയുന്നത് ?


ഉ: "നിലത്തിലെ പൊടിയിൽ നിദ്രകൊള്ളുന്നവരിൽ പലരും ഉണരും " . " ബുദ്ധിമാന്മാർ ആകാശമണ്ഡലത്തിലെ പ്രഭപോലെ (സൂര്യനെപ്പോലെ) ശോഭിക്കും. ദാനി 12;2-3, മത്താ 13:40-13.

ചോ: പുരാതന വീരന്മാർക്ക് പ്രതിഫലം മരണാവസാനത്തിൽ ലഭിച്ചോ?

: നമ്മെക്കൂടാതെ രക്ഷാപൂർത്തി പ്രാപിയ്ക്കാതിരിക്കേണ്ടതിനു ഏറ്റവും നല്ലതൊന്ന് ദൈവം നമുക്ക് വേണ്ടി കരുതി. അവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ വിശ്വാസത്തിൽ മരിച്ചു. എബ്രയ 11:39-40

ദാവീദ് സ്വർഗ്ഗത്തിലല്ല


ചോ: വിശുദ്ധ പ്രവാചകന്മാരിൽ ഒരുവനായ ദാവീദ് പ്രതിഫലം എന്ന നിലയിൽ സ്വർഗ്ഗത്തിലേയ്ക്ക് എടുക്കപ്പെട്ടോ?

ഉ: "ദാവീദ് സ്വർഗ്ഗാരോഹണം ചെയ്തില്ലല്ലോ" അപ്പോ 2:34


ചോ: നമ്മുടെ കർത്താവിന്റെ സ്വർഗ്ഗാരോഹണകാലം വരെ എത്ര പേർ സ്വർഗ്ഗത്തിൽ പ്രവേശിച്ചിട്ടുണ്ട്.?

ഉ: സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്നവനായ മനുഷ്യപുത്രനല്ലാതെ ആരും സ്വർഗ്ഗത്തിൽ കരേറീട്ടില്ല." യോഹ 3:13

ചോ : മനുഷ്യനെ നിർമ്മിച്ചവനു അവനെ നിർമ്മൂലമാക്കുവാൻ കഴിയുമോ? ദേഹിയെ അതിന്റെ സൃഷ്ടാവിനു നശിയ്പ്പിക്കാൻ കഴിയുമോ?


:"ദേഹിയേയും ദേഹത്തെയും ഗിഹന്നായിൽ നശിയ്പ്പിക്കാൻ കഴിയുന്നവനെ ഭയപ്പെടുവിൻ:, അവൻ അവരുടെ ദേഹികളെ മരണത്തിൽ നിന്നു വിടുവിച്ചില്ല." പാപം ചെയ്യുന്ന ദേഹിയോ അത് മരിയ്ക്കും." മത്തായി 10:28, സങ്കീ 22:29,78:50 യെസ്സക്കി 18:4,20 യേശുവ 10:35, യെശയ്യ 38:17 സങ്കീ 56:13,119,175,ഏശയ്യ 53:10,1
2

ചോ: പുനരുത്ഥാനോപദേശത്തിനു എത്രമാത്രം പ്രാധാന്യമാണു അപ്പോസ്തോലൻ കൽപ്പിക്കുന്നത് ?

: "മരിച്ചവർ ഉയിർക്കുന്നില്ലെങ്കിൽ ക്രിസ്തു ഉയിർത്തിട്ടില്ല." അങ്ങനെയെങ്കിൽ ക്രിസ്തുവിൽ നിദ്രകൊണ്ടവരും നശിച്ചു പോയി. 1 കൊരി 15:13-18

ചോ: നീതികെട്ടവർ ഏതോ അജ്ഞാത നരകത്തിൽ യാതന അനുഭവിക്കുകയാണോ? അതോ മുഴുവൻ പേരും അവരുടെ അനീതിക്കുള്ള പൂർണ്ണശിക്ഷ ഈ ആയുസ്സിൽ തന്നെ അനുഭവിക്കുകയാണോ?


: നീതികെട്ടരെ ന്യായവിധി ദിവസത്തിലെ (സഹസ്രാബ്ദ ദിവസം) ശിക്ഷയ്ക്കായ് കാപ്പാൻ കർത്താവ് അറിയുന്നുവല്ലോ." 2 പത്രോ 2:9 ഇയ്യോബ് 21:30


തീർത്തും ഗുണപ്പെടാത്തവർക്ക് നാശം

ചോ: പരിശോധനയിൽ തീർത്തും നിർഗുണരായി, മനഃപൂർവ്വ ദുഷ്ടന്മാരായി തെളിയുന്നവരുടെ അന്ത്യഗതി എന്തായിരിക്കും.?

ഉ: "ജീവനിൽ നിന്ന് ചേദിക്കപ്പെടും. നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും." (ഒരു പുനരുത്ഥാനം വഴി മോചനം വരാത്ത നാശം) കാരണം പിന്നെയും "പാപത്തിന്റെ ശമ്പളം മരണം" , "രണ്ടാം മരണം" ആയിരിക്കും. ദൈവത്തിന്റെ ദാനമായ നിത്യജീവൻ പിന്നെയും ക്രിസ്തുവിൽ കൂടെ സമ്പാദിക്കേണ്ടത് തന്നെയായിരിക്കും. "പുത്രനുള്ളവനു ജീവനുണ്ട്", ദൈവപുത്രനില്ലാത്തവനു ആ ദാനം ലഭിക്കുകയില്ല." മത്തായി 25.46; വെളി 20:14-15; 2 തെസ്സ 1:9; റോമ 6:23; 1 യോഹ 5:12


ചോ : ജ്വാലകൾ കത്തിക്കാളുന്നതും ശാരീരികമോ മാനസീകമോ ആയ ദണ്ഡനം കൊണ്ട് പുളയുന്ന നിവാസികളുടെ നിലവിളിയും ശാപോച്ചാരണങ്ങളും കൊണ്ട് ബീഭത്സവുമായ സജീവയാതനസ്ഥാനമാണു പാതാളം (ഷിയോൽ) എങ്കിൽ തിരുവെഴുത്തുകൾ അതിനെ മൗനത്തിന്റെയും അന്ധതമസ്സിന്റെയും വിസ്മൃതിയുടെയും തികഞ്ഞ അബോധാവസ്ഥയുടെയും സ്ഥാനമോ അവസ്ഥയോ ആയി പറയുന്നത് എന്ത് കൊണ്ട്. യോബ് 10:21-22; സങ്കീ 88:3, 12, 6:5, 146,4 ; സഭാപ്രസംഗി 9:10; ഏശയാ 38:18

ചോ: ദൈവത്തിനു ദേഹം ദേഹി ഇവ രണ്ടിനേയും രണ്ടാം മരണത്തിൽ നശിപ്പിപ്പാൻ കഴിയുമെന്നു, അവൻ മനഃപൂർവ്വമായും അറിഞ്ഞ് കൊണ്ടും അധർമ്മം പ്രവർത്തിക്കുന്നവരെ നിർമ്മൂലമാക്കുമെന്നും പ്രസ്താവിക്കുന്നുവെങ്കിൽ, അതിൽ നിന്ന് തെളിയുന്നത് പാപവും, യാതനകളും ഒരിക്കൽ അവസാനിക്കുമെന്നല്ലേ?

ചോ:നിങ്ങൾ ഒരു ക്രിസ്ത്യാനി ആയതിനു ശേഷമോ, ഒരു വേള അതിനു മുമ്പ് തന്നെയോ, നിങ്ങളെ അലട്ടിക്കൊണ്ടിരുന്ന സംശയങ്ങളോട് ഇവയ്ക്ക് നന്നേ ബന്ധമുള്ളതായി തോന്നുന്നില്ലേ? വേദം ദൈവനിശ്വാസ്തമായ തിരുവെഴുത്താണെന്ന വിശ്വാസത്തെ ഉറപ്പിച്ച് ദൃഢമാക്കാൻ ഈ സംശയ നിവൃത്തി ചിന്താകുഴപ്പത്തിൽപ്പെട്ട് സംശയാലുക്കളും സന്ദേഹവാദികളും അസ്ഥിരരുമായിരുന്ന പല ക്രിസ്തീയ സുഹൃത്തുക്കൾക്കും അനേകം നിർവിശ്വാസികൾക്കെന്നപോലെ അനുഗ്രഹപ്രദമാണു. സത്യസന്ധനായ ഒരന്വേഷകനു ദിവ്യജ്ഞാനത്തിന്റെയും കാരുണ്യത്തിന്റെയും അനർഘ ഭണ്ഡാരം തുറന്ന് കൊടുക്കുന്ന താക്കോൽ ഇതാണു.

പാപത്തിന്റെ ശമ്പളം - അത് യാതനയിലുള്ള നിത്യകാല ജീവിതമോ മരണമോ?

അത് യാതനയിലുള്ള നിത്യകാല ജീവിതമല്ല..

1. യാതനയിൽ നിത്യമായി ജീവിക്കുകയാണു പാപത്തിന്റെ ശമ്പളമെന്ന് തിരുവെഴുത്ത് ഒരിടത്തും പഠിപ്പിക്കുന്നില്ല.
2. ഈ ഉപദേശം വേദഭാഗങ്ങൾക്ക് വിപരീതമാണു.
3. ഈ ഉപദേശം വേദസിദ്ധാന്തങ്ങൾക്ക് വിരുദ്ധമാണു.
4. ഈ ഉപദേശം അതിൽ തന്നെ പൊരുത്തപ്പെടാത്തതാണു. കാരണം അത് നടപ്പാക്കാൻ കഴിയാത്തതാണു.
5. ഈ ഉപദേശം സമഗ്രമായ ജ്ഞാനം,സ്നേഹം എന്നീ ദൈവ സ്വഭാവങ്ങൾക്ക് വിരുദ്ധമാണു.
6. ഈ ഉപദേശം ക്രിസ്തുവിന്റെ മറുവിലയ്ക്ക് , തുല്യവിലയ്ക്ക് എതിരാണു. അവൻ മോചനമൂല്യവുമായി തീർന്നത് അവന്റെ മരണം കൊണ്ടാണു, നിത്യയാതന കൊണ്ടല്ല.
7. ഈ ഉപദേശം സ്വസ്ഥബുദ്ധിക്ക് ചേരുന്നതല്ല. ഇതിന്റെ ഉപദേഷ്ടാക്കൾ യുക്തിഭംഗത്തിലും അവരുടെ അനുയായികൾ ഉന്മാദത്തിലും ചെന്നു ചേരുന്നു.
8. ഈ ഉപദേശം അനുഭവങ്ങൾക്ക് വിരുദ്ധമാണു വെറൊന്നായിരിക്കണം ശിക്ഷ എന്ന് അതിൽ നിന്ന് തെളിയുന്നു.
9. ഈ ഉപദേശം ദൈവഭക്തിക്ക് ചേരാത്തതാണു. ഇത് യഥാർത്ഥ വിശ്വാസത്തിനും പ്രത്യാശക്കും സ്നേഹത്തിനും ഹാനികരമാണു. കാരണം അത് ഭീതി, അവിശ്വാസം, നിരാശ , ഹൃദയകാഠിന്യം ഇവയെ വരുത്തി വെയ്ക്കുന്നു.
10. ഇത് യുക്തിവിരുദ്ധമാണു. അവികലമായ യുക്തിബോധത്തിന്റെ മുഴുവൻ പ്രവണതകളും ഈ വിധമായ ഒരു ദണ്ഡനീതിയെ ചെറുക്കുന്നു.
11. ഈ ഉപദേശം പാപത്തിനു അറുതി വരുമെന്ന സിദ്ധാന്തത്തിനു എതിരാണു.
12. ഈ ഉപദേശം തിന്മയ്ക്ക് അറുതി വരുമെന്ന സിദ്ധാന്തത്തിനു എതിരാണു.
13. ഇത് നിത്യജീവൻ ഒരു പ്രതിഫലമാണെന്ന ഉപദേശത്തിനു എതിരാണു.
14. ഇത് സാത്താന്റെയും വീഴ്ച്ച ഭവിച്ച ദൂതന്മാരുടെയും ദുരുപദേശമാണു.
15. ഇത് ഒരു ജാതീയ സിദ്ധാന്തമാണു.
16. കർത്താവിന്റെ ആത്മാവില്ലാത്തവരും ദുഷ്ടന്റെ ആത്മാവ് നിറഞ്ഞവരുമായ ആളുകൾക്ക് ഈ ഉപദേശം മതപീഢനത്തിനു പ്രേരകമായിട്ടുണ്ട്.
17. ഇത് പുരോഹിതതന്ത്രത്തിന്റെ ഒരു ആയുധമാണു.
18. ഇത് പാപത്തിന്റെ യഥാർത്ഥ ശിക്ഷയുടെ സ്ഥാനത്ത് പാപ്പാമതം അവതരിപ്പിക്കുന്ന ഒരു കപടരൂപമാണു.
19. ഇത് മനുഷ്യ ദേഹിയുടെ പ്രകൃതിയേയും ധർമ്മങ്ങളെയും സംബന്ധിച്ചുള്ള അബദ്ധധാരണകളിൽ അടിസ്ഥാനപ്പെട്ടതാണു.
20. ഇത് നരകത്തെ സംബന്ധിച്ച അബദ്ധ ധാരണകളിൽ അടിസ്ഥാനപ്പെട്ടതാണു.
21. ഇത് നിത്യജീവനെ സംബന്ധിച്ച അബദ്ധ ധാരണയിൽ അടിസ്ഥാനപ്പെട്ടതാണു.
22. ഇത് മരണാനന്തര ജീവിതത്തെ സംബന്ധിച്ച അബദ്ധധാരണയിൽ അടിസ്ഥാനപ്പെട്ടതാണു.
23. ഇത് അസാധുവായ വ്യാഖ്യാന സബ്രദായത്തിൽ അടിസ്ഥാനപ്പെട്ടതാണു.
24. ഇത് അബദ്ധ ഭാഷാന്തരങ്ങളിൽ അടിസ്ഥാനപ്പെട്ടതാണു.
25. ഇത് ആദിമഭോഷ്ക്കിന്റെ ഉൾപ്പൊരുളാണു.
26. ഇത് വേദോപദേശമാണെന്ന വിശ്വാസം ഏറ്റവും ഉത്തമന്മാരായ പലരെയും നിരീശ്വരന്മാരാക്കിയിട്ടുണ്ട്.

പാപത്തിന്റെ ശമ്പളം മരണമാണു.

എ. ഇതിന്റെ തെളിവുകൾ

1. നേരെയുള്ള ഭാഗങ്ങൾ ഉലപ് 2:17, യിറ 31:30ല; റോമ 1:32:5,12,5,17,6:23,7,5,1 കൊരി 15:21,22,56,യാക്കോ 1:15,1 യോഹ 5:18
2. സമാന്തരഭാഗങ്ങൾ ഉൽപ്പ 3:19, റോമ 1:18,5; 16,1,8,19

ബി. ഇതിന്റെ സ്വഭാവം,
1. ജീവനല്ല, ആവ 35:15, റോമ 5:21 , 6:23 ,8:13, ഗല 6:8
2. ഉന്മൂല നാശമാണു.

എ. അഭാവവസ്ഥ ഇയ്യോ 6:15,18;7:9; സങ്കീ 37:10,35:36,49;12;104:35
ബി. വിനാശം ഇയ്യോ 31:3; സങ്കീ 9:5, 37:38;145:20, യെശ 1:28; 1 കൊരി 3:17; ഫിലി 3:19; 2 തെസ്സ 1:9; 1 തിമോ 6:9; 2 പത്രോ 2:1,12,3:16
സി. ഒരു ദഹനം സങ്കീ 104:35; യെശ 1:28 എബ്ര 12:൨൯
ഡി. ഒരു വിഴുങ്ങൽ യെശ 1:20 എബ്ര 10:26-28
ഇ . അഴിഞ്ഞ് പോകൽ ഇയ്യോ 4:9, 6:15, 18 ;സങ്കീ 73:27, സഭാ 11:10, സങ്കീ 37:20; മത്താ 8:25, ലൂക്കോ 11:50,51,13:30 യോഹ 3:16

എഫ് . ഒരു ചേദനം. സങ്കീ 37:9,22,34,38

സി. ഇതിന്റെ ഫലം - ദേഹത്തിനും ദേഹിക്കും ഒന്നു പോലെ നാശം.

1. ആത്മാവ് മരിക്കുന്നു. ഇയ്യോ 36:14 (മാർജ്ജിൻ) സങ്കീ 56:13;78:50;116:8; യെഹ 18:4,20, യാക്കോ 5:20

2. മൃതമായ ദേഹി സജ്ജീവമല്ല. സങ്കീ 22:29; 30:3;33:19; യെശ 55:3; യെഹ 13;19;18;27
3. മൃതമായ ദേഹി അവശേഷിക്കുന്നില്ല. സങ്കീ 49:8
4. ദുഷ്ടദേഹി നശിപ്പിക്കപ്പെടുന്നു. സങ്കീ 35ള്17, 40:14, സഭാ 6:32 യെഹാ 22:27; മത്താ 10:28, അപ്പോ പ്ര 3:23; യാക്കോ 4:12
5. ദുഷ്ടദേഹി നശിപ്പിക്കപ്പെടുന്നു. യെശ 10:18
6. ദുഷ്ടദേഹി വിഴുങ്ങപ്പെടുന്നു. യെഹ 22:25
7. ദുഷ്ടദേഹി നശിക്കുന്നു. മത്താ 26; 25,26( ദേഹി എന്നതിന്റെ ഗ്രീക്കുമൂല പദം ഇവിടെ ജീവൻ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നു.
8. ദുഷ്ടദേഹി നശിപ്പിക്കപ്പെടുന്നു. ലേവ്യ 22:3; സംഖ്യ 15:30

ഡി. ഇതിന്റെ പൊരുത്തം

1. ഇത് തിരുവെഴുത്തുകളുടെ ശബ്ദമാണു.
2. ഇത് എല്ലാ വേദഭാഗങ്ങളോടും പൊരുത്തപ്പെടുന്നു.
3. ഇതെല്ലാ വേദസിദ്ധാന്തങ്ങളുമായി പൊരുത്തപ്പെടുന്നു.
4. ഇത് അതിൽതന്നെ പൊരുത്തമുള്ളതാണു. എന്തെന്നാൽ ഈ ശിക്ഷ പ്രയോഗസാധ്യമാണു.
5. ഇത് ദൈവസ്വഭാവത്തോട് പൊരുത്തമുള്ളതാണു.
6. ഇത് ക്രിസ്തുവിൻ മറുവിലയോട് അഥവ അവന്റെ മരണത്തോട് പൊരുത്തമുള്ളതാണു.
7. ഇത് സുബുദ്ധിയോട് പൊരുത്തപ്പെടുന്നതാണു.
8. ഇത് അനുഭവ നിരീക്ഷണങ്ങളുമായി പൊരുത്തപ്പെട്ടതാണു.
9.ഇത് ഭക്തിയുമായി പൊരുത്തപ്പെട്ടതാണു.
10. ഇത് യുക്തിയോട് പൊരുത്തപ്പെട്ടതാണു.
11. ഇത് പാപം ഇല്ലാതാകുമെന്ന സിദ്ധാന്തത്തോട് പൊരുത്തപ്പെട്ടതാണു.
12. ഇത് തിന്മ ഇല്ലാതാകുമെന്ന സിദ്ധാന്തത്തോട് പൊരുത്തപ്പെട്ടതാണു.
13. ഇത് ജീവൻ ദാനമായി ലഭിക്കുന്ന പ്രതിഫലമാണു എന്ന സിദ്ധാന്തത്തോട് പൊരുത്തപ്പെട്ടതാണു.
14. ഇത് അന്ധകാരയുഗങ്ങൾക്ക് മുമ്പ് ഇത് ദൈവജനങ്ങൾ വിശ്വസിച്ചിരുന്ന ഉപദേശമാണു.
15. ഇത് ദൈവത്തിന്റെയും അവന്റെ ദാസന്മാരുടെയും ഉപദേശമാണു.
16. ഇത മതസ്വാതന്ത്ര്യവും മതസഹിഷ്ണുതയും വളർത്തുന്നു.
17. ഇത് നീതി പീഠത്തിന്റെ മുമ്പിൽ മുഖപക്ഷമില്ലായ്മയെ പുലർത്തുന്നു.
18. ഇത് പാപത്തിന്റെ ശിക്ഷയെ സംബന്ധിച്ച് ക്രിസ്തുവിന്റെ ഉപദേശം ആണു.
19. ഇത് ആത്മാവിന്റെ യഥാർത്ഥ സ്വഭാവത്തെ ആധാരമാക്കിയുള്ളതാണു.
20. ഇത് വേദപുസ്തകത്തിൽ വിവരിക്കുന്ന നരകോപദേശത്തോട് പൊരുത്തപ്പെട്ടതാണു.
21. ഇത് നിത്യ ജീവനെ സംബന്ധിച്ച ശരിയായ വീക്ഷണത്തിൽ അടിസ്ഥാനപ്പെട്ടതാണു.
22. ഇത മരണാനന്തര സ്ഥിതിയെ സംബന്ധിച്ച ശരിയായ വീക്ഷണത്തിൽ അടിസ്ഥാനപ്പെട്ടതാണു.
23. ഇത് ശരിയായ വ്യാഖ്യാന സമ്പ്രദായത്തിൽ അടിസ്ഥാനപ്പെട്ടതാണു.
24. ഇത് സാധുവായ പരിഭാഷകളുടെ പിൻബലമുള്ളതാണു.
25. ഇത് നമ്മുടെ വർഗ്ഗത്തിനു ദൈവം ഉപദേശിച്ച ആദ്യപാഠമാണു.
26. ഇത് വേദാനുസരണമാണെന്ന അറിവ് അവിശ്വാസികൾക്ക് മനം തിരിവിനു പ്രേരകമായിട്ടുണ്ട്.

Monday, August 13, 2012

ആത്മാവ് എന്നാൽ എന്ത് - രണ്ടാം ഭാഗം

മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസങ്ങൾ

മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം ശ്വാസത്തിന്റെയോ ജീവന്റെയോ തരഭേദത്തിലല്ല, ശരീരത്തിന്റെ സ്വഭാവത്തിലാണു. മറ്റ് ജീവികളെ അപേക്ഷിച്ചു വിശിഷ്ടതരമാണു അവന്റെ ശരീരം. ധാർമ്മികവും ബുദ്ധിപരവുമായ കഴിവുകളും ഗുണവിശേഷങ്ങളും സംബന്ധിച്ച് അവൻ സൃഷ്ടാവിന്റെ പ്രതിമയായിരിക്കുന്നു. ദേഹപ്രകൃതിപ്രമാണിച്ചാകട്ടെ മനുഷ്യൻ ജഡമയനായിരിക്കെ സൃഷ്ടാവ് ആത്മശരീരിയായിരിക്കുന്നു. മുമ്പ് തന്നെ വ്യക്തമാക്കിക്കഴിഞ്ഞ പ്രകാരം ഭാവിജീവിതത്തെ സംബന്ധിച്ച് മനുഷ്യന്റെ പ്രത്യാശയ്ക്കടിസ്ഥാനം പ്രകൃത്യാ അവനിൽ അന്തർഭവിച്ചിരിക്കുന്ന ഏതെങ്കിലും ഗുണവിശേഷമല്ല. മറിച്ച് മഹാവീണ്ടെടുപ്പുകാരൻ മൂലം ഏവരെയും മരണത്തിൽ നിന്നുദ്ധരിക്കുന്നതിനുള്ള സൃഷ്ടാവിന്റെ കാരുണ്യ വ്യവസ്ഥയാണു. തുടർന്ന് പുതിയ ഉടമ്പടിയുടെ വ്യവസ്ഥകൾക്ക് വിധേയമായി പുനരുത്ഥാനം വഴി ആഗ്രഹിക്കുന്നവർക്കെല്ലാം നിത്യജീവൻ കണ്ടെത്തുന്നതിനും തദ്വാര കഴിയുന്നതാണു.

നമ്മുടെ വീണ്ടെടുപ്പുകാരൻ " തന്റെ ആത്മാവിനെ (ജീവൻ) മരണത്തിനു ഒഴുക്കിക്കളഞ്ഞു" അവൻ തന്റെ ആത്മാവിനെ (ജീവൻ) ഒരു അകൃത്യയാഗമാക്കി. (യെശ 53:10-12) അവൻ തന്റെ ആത്മാവിനെ (ജീവൻ) ഒരു അകൃത്യയാഗമാക്കി അർപ്പിച്ചിട്ട് ആ വിശിഷ്ടരക്തം കൊണ്ട് ആദാമിന്റെ ആത്മാവിനെയാണു (അവന്റെ സന്താനപരമ്പരയുടെയും) വിലയ്ക്ക് വാങ്ങിയത്. ഇങ്ങനെ നോക്കുമ്പോൾ സൃഷ്ടമായത് ദേഹി, അകൃത്യയാഗമായത് ദേഹി, വീണ്ടുകൊള്ളപ്പെട്ടത് ദേഹി, പുനരുത്ഥാനത്തിൽ ഉണർത്തപ്പെടേണ്ടതും ദേഹി.

അതേ ശരീരം തന്നെയോ തിരികെ കിട്ടുന്നത് ?


പലരും ഊഹിക്കുന്നത് അടക്കപ്പെട്ട ശരീരം തന്നെ അണുവിനു അണുവായി തിരികെ നൽകപ്പെടുമെന്നാണു. ഇതിനു വിപരീതമായി അപ്പൊസ്തോലൻ പറയുന്നത് " നീ വിതയ്ക്കുന്നത് (മരണത്തിൽ) ഉണ്ടാകുവാനുള്ള ശരീരമല്ല" എന്നത്രെ. പുനരുത്ഥാനത്തിൽ ഓരോ ദേഹിക്കും സൃഷ്ടാവ് തന്റെ അപ്രമേയജ്ഞാനത്തിനു യുക്തമെന്ന് തോന്നുന്ന ശരീരം നൽകും. സുവിശേഷ യുഗത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന സഭയ്ക്ക് ആത്മശരീരം ലഭിക്കും. യഥാസ്ഥാപനം പ്രാപിക്കുന്ന വിഭാഗത്തിനു മണ്മായ ശരീരം നൽകപ്പെടും. എന്നാൽ മരണത്തിൽ പരിത്യജിച്ച അതേ ശരീരമല്ല. (1. കൊറി 15:37, 36)

ആദാമിന്റെ സൃഷ്ടിയിൽ കാണും പ്രകാരം ശരീരത്തിന്റെയും ജീവശ്വാസത്തിന്റെയും യോഗഫലമായി ആത്മാവ് അഥവാ ജീവി ഉളവാകുന്നു. അതു കൊണ്ട് ഏതെങ്കിലും കാരണവശാൽ അവയ്ക്ക് വിയോഗം ഭവിക്കുമ്പോൾ ജീവി ഇല്ലാതാകുന്നു. വിചാര വികാരങ്ങൾ അവസാനിക്കുന്നു. ആത്മാവ് അഥവാ സചേതന സത്വം നശിക്കുന്നു. ശരീരം മുമ്പിരുന്ന പ്രകാരം പൊടിയിലേക്ക് മടങ്ങുന്നു. അവനിൽ നിന്നാണല്ലോ അത് ആദാമിനും അവനിലൂടെ സന്തതിപരമ്പരയ്ക്കും ലഭിച്ചത്(സഭാ-12:7) പ്രത്യുല്പാദനത്തിലെന്നപോലെ അത് വീണ്ടും മനുഷ്യന്റെ നിയന്ത്രണത്തിനധീനമോ ദിവ്യശക്തി കൊണ്ടല്ലാതെ വീണ്ടെടുക്കാവുന്നതോ അല്ലെന്ന അർത്ഥത്തിലാണു അത് ദൈവത്തിങ്കലേക്ക് മടങ്ങുന്നു എന്ന് പറയുന്നത്. ഈ വസ്തുത അംഗീകരിച്ച് കൊണ്ടാണു കർത്താവിങ്കൽ നിന്ന് ഉപദേശം ലഭിച്ചവർ ഉയിർപ്പുമൂലമുള്ള ഭവിഷ്യായുസ്സിനെ സംബന്ധിച്ച പ്രത്യാശ ദൈവത്തിലും ഇപ്പോൾ അവനാൽ അത്യന്തം ഉയർത്തപ്പെട്ടിരിക്കുന്നം അവന്റെ പ്രതിപുരുഷനായ ക്രിസ്തുവിലും അർപ്പിച്ചിരിക്കുന്നത്(ലൂക്കൊ 23:46; അപ്പൊ 7:59) ആ നിലയ്ക്ക് ഒരു മറുവിലയും പുനരുത്ഥാന വാഗ്ദാനവും വഴി മനുഷ്യന്റെ ഭവിഷ്യായുസിനു ദൈവം വഴിയൊരുക്കാതിരുന്നെങ്കിൽ മരണം മനുഷ്യവർഗ്ഗത്തിന്റെ പ്രതീക്ഷകൾക്കാകെ അന്ത്യം കുറിക്കുമായിരുന്നു. (1 കൊറി 15:14-16)

മനുഷ്യൻ വീണ്ടും ജീവിക്കും


നാം വീണ്ടും ജീവിക്കുന്നതിനു ദൈവം ഇപ്രകാരമൊരു മാർഗ്ഗം തുറന്നിരിക്കുന്നു.അവൻ തറ്റ്നെ കരുണാപൂർവ്വമായ നിർണ്ണയം അറിയുമാറാക്കിയതിൽ പിന്നെ പ്രസ്തുത വിഷയം സംബന്ധിച്ച് വിവേകപൂർവ്വം പ്രതിപാദിക്കുകയും എഴുതുകയും ചെയ്തിട്ടുള്ള എല്ലാവരും ഏകസ്വരത്തിൽ മരണസന്ധ്യക്കും പുനുരുത്ഥാന പുലരിക്കും മദ്ധ്യേ ദേഹി അബോധാവസ്ഥയിൽ ഇരിക്കുന്ന ഇടവേളയെ നിദ്ര എന്ന് വിശേഷിപ്പിക്കുന്നു. നിശ്വസ്തരായ വേദലേഖകന്മാർ ഇതിനു ദൃഷ്ടാന്തമാണു. തീർച്ചയായും നിദ്രയുടെ സാദൃശ്യം വളരെ യോജിച്ചത് തന്നെ. അവർ ഉണരുന്ന മുഹൂർത്തം അവർ മരണ നിദ്രയിൽ പ്രവേശിച്ചതിന്റെ ഉത്തരക്ഷണമെന്നേ തോന്നു. കാരണം ദൂതന്മാർ കാലഗതിയെപ്പറ്റി തെല്ലും ബോധവാന്മാരല്ലല്ലോ.

ഉദാഹരണത്തിനു ലാസറിന്റെ മരണത്തെ പരാമർശിച്ച് നമ്മുടെ കർത്താവ് പറഞ്ഞു. " നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊള്ളുന്നു. ഞാനവനെ നിദ്രയിൽ നിന്നുണർത്താൻ പോകുന്നു." ഇതിന്റെ അർത്ഥം ശിഷ്യന്മാർ ദുർഗ്രഹമായി തോന്നിയത് കൊണ്ട് പിന്നീട് ഗുരുസ്പ്ഷടമായി പറഞ്ഞു: " ലാസർ മരിച്ചിരിക്കുന്നു." (യോഹ 11:11)മരണശേഷവും മനുഷ്യൻ ബോധാവസ്ഥയിൽ കഴിയുന്നു എന്ന സിദ്ധാന്തം വാസ്തവമായിരുന്നെങ്കിൽ ആ നാലു ദിവസത്തെ അനുഭവങ്ങളുടെ വിവരണത്തിനു ലാസർ മുതിരാതിരുന്നത് വിചിത്രമായി തോന്നുന്നില്ലേ?കർത്താവ് അവനെ നമ്മുടെ സ്നേഹിതൻ എന്ന് വിശേഷിപ്പിക്കുന്നത് കൊണ്ട് അവൻ നരകയാതനയിലായിരുന്നു എന്നാരും വാദിക്കയില്ല, മറിച്ചവൻ സ്വർഗ്ഗീയ സൗഭാഗ്യത്തിലായിരുന്നെങ്കിൽ കർത്താവ് അവനെ ഒരിക്കലും മടക്കിവിളിക്കിലായിരുന്നു. അത് സുഹൃത്ത്ധർമ്മമല്ലല്ലൊ. എന്നാൽ കർത്താവ് പ്രസ്താവിച്ച പ്രകാരം. ലാസർ ഉറങ്ങുകയായിരുന്നു. അവൻ അവനെ ജീവിതത്തിലേക്ക് അഥവ ബോധാവസ്ഥയിലേക്ക് ഉണർത്തി. അവന്റെ ആത്മാവ് അഥവ ബോധജീവിത്വം തിരിച്ചു വന്നു. ഇത് തീർച്ചയായും ലാസറിന്റെയും സുഹൃത്തുക്കളുടെയും ദൃഷ്ടിയിൽ സ്വാഗതാർഹമായ ഒരു കാരുണ്യമായിരിക്കും.

മരിച്ചവർ നിദ്രകൊള്ളുന്നതായി വർണ്ണിക്കപ്പെടുന്നു.


ഉണർത്തലിനും പുനരുത്ഥാനത്തിനും പുലരിയോടുള്ള താരതമ്യം കൊണ്ട് നാം ജീവിക്കുന്ന ഇക്കാലം മരണത്തിന്റെയും നിദ്രയുടെയും രാത്രിയാണെന്ന ആശയം തിരുവെഴുത്തുകളിൽ ഉടനീളം വ്യാപിച്ചിരിക്കുന്നു."സന്ധ്യയിങ്കൽ കരച്ചിൽ വന്ന് രാപാർക്കും. ഉഷസ്സിങ്കലോ ആനന്ദഘോഷം വരുന്നു." (സങ്കീ 30:5) ഒന്നാമത്തെ രക്തസാക്ഷിയായ സ്തെഫനാസിനെ സംബന്ധിച്ച് ലൂക്കൊസ് രേഖപ്പെടുത്തുന്നത് "അവൻ നിദ്രപ്രാപിച്ചു" എന്നത്രെ. അന്തോഖ്യായിൽ വെച്ചുള്ള പൗലോസിന്റെ പ്രസംഗത്തിലും ഉചിതവും ആശാവഹവും ആശ്വാസദായകവുമായ ഇതേ അലങ്കാരപ്രയോഗം കാണാം. " ദാവീദ് നിദ്രപ്രാപിച്ചു " (അപ്പൊ പ്ര 7:60; 13:36) വി പത്രോസും ഇങ്ങനെ തന്നെ പറയുന്നു. "പിതാക്കന്മാർ നിദ്രകൊണ്ട ശേഷം" ( 2 പത്രൊ 3:4) താഴെ കൊടുക്കുന്ന വേദഭാഗങ്ങളിൽ കാണും പ്രകാരം വി പൗലോസും ഇത് ആവർത്തിക്കുന്നു.

"അവരിൽ അധികപേരും ഇന്നുവരെ ഉണ്ട്. എന്നാൽ ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു." (1 കൊരി 15:6)
"പുനരുത്ഥാനം ഇല്ലെങ്കിൽ ക്രിസ്തുവിൽ നിദ്രകൊണ്ടവരും നശിച്ച് പോയി" (1 കൊരി 15, 13,16) എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരിൽ നിന്ന് ഉയർത്തിരിക്കുന്നു." (1 കൊരി 15:20)
"കണ്ടാലും, ഞാൻ ഒരു മർമ്മം നിങ്ങളോട് പറയാം. നാം എല്ലാവരും നിദ്രകൊള്ളുകയില്ല." (1 കൊരി 15-5)
"സഹോദരന്മാരെ, നിങ്ങൾ നിദ്രകൊള്ളുന്നവരെക്കുറിച്ച് അജ്ഞരായിരിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു."(1 തെസ്സ 4:13)
"യേശുവിൽ നിദ്രകൊള്ളുന്നവരെയും ദൈവം അവനോട് കൂടെ (അവൻ മൂലം) (മരണത്തിൽ നിന്നുമടക്കി) വരുത്തും" (1 തെസ്സ 4:14)
രാജ്യത്തിന്റെ അഥവാ പുനരുത്ഥാനത്തിന്റെ കാലമായിക്കഴിഞ്ഞാൽ "കർത്താവിന്റെ സാന്നിദ്ധ്യം വരെ ജീവനോടെ ശേഷിക്കുന്ന നാം നിദ്രകൊണ്ടവർക്ക് മുമ്പാകയില്ല." (1 തെസ്സ 4:15)

ക്രിസ്തുവിൻ നാൾ അഥവാ സഹസ്രാബ്ദദിനം എന്നർത്ഥമായ കർത്താവിന്റെ ദിവസത്തെ പ്രതീക്ഷിച്ച് കൊണ്ട് അവർ സമാധാനത്തിൽ നിദ്ര അടഞ്ഞു. അവർ അവങ്കൽ ഭാരമേൽപ്പിച്ചതിന്റെ ആ നാളിലേക്ക് കാപ്പാൻ അവർ പ്രാപ്തനെന്ന് അവർ ഉറപ്പായി നിണ്ണയിച്ചിരിക്കുന്നു. (1 തിമോ 1:12) പുനരുത്ഥാനത്തിന്റെ സുവിശേഷം ദൈവം ഇദംപ്രദമായി അബ്രഹാമിനോട് ഘോഷിച്ച സമയം മുതൽ ഈ ആശയം പഴയ നിയമത്തിലും ഉടനീളം കാണാം. " അവൻ തന്റെ പിതാക്കന്മാരോട്കൂടി നിദ്രകൊണ്ട്" എന്ന പ്രയോഗം പഴയനിയമത്തിൽ സർവ്വസാധാരണമാണു. എന്നാൽ ഈ വസ്തുത യോബ് വളരെ ശക്തമായ ഭാഷയിൽ ഇങ്ങനെ പറായുന്നു. "ഹാ, നിന്റെ ക്രോധം കടന്നു പോകും വരെ ഒളിവിൽ ഇരിക്കേണ്ടതിനു എന്നെ നീ ശവകുടീരത്തിൽ മറച്ചു വെച്ചിരുന്നെങ്കിൽ!"
ഇവിടെ പറയുന്ന ദൈവത്തിന്റെ ക്രോധകാലം മരണം നിലവിലിരിക്കുന്ന വർത്തമാനകാലം തന്നെ. ആദ്യലംഘനം മൂലം മരണമാകുന്ന മഹാശാപം എല്ലാവരുടെമേലും വാഴുന്നത് കൊണ്ട് തന്നെ അങ്ങനെ പറയുന്നത്. എങ്ങനെ ആയാലും ശാപം യഥാകാലം ദുരികരിക്കപ്പെടുമെന്നും ഉദ്ധാരകൻ വഴി ഭൂഗോത്രങ്ങളെല്ലാം അനുഗ്രഹിക്കപ്പെടുമെന്നും ഉള്ള വാഗ്ദാനം നമുക്കുണ്ട്. അതു കൊണ്ട് ജോബ് തുടർന്ന് പറയുന്നു. " എനിക്ക് മാറ്റം വരുവോളം നിശ്ചിത കാലാവധി മുഴുവൻ ഞാൻ കാത്തിരിക്കും. (അപ്പോൾ) നിലവിളിക്കും." ( യോഹ 5:25)" ഞാൻ ഉത്തരം നൽകും. നിന്റെ കൈകളുടെ പ്രവൃത്തിയോട് നിനക്ക് താല്പര്യം ഉണ്ടാക്കും." (യോബ് 14:13-15) പുതിയ നിയം കാലഘട്ടത്തിൽപ്പെട്ട നമുക്കാകട്ടെ ഇതേപ്പറ്റി കർത്താവിന്റെ പ്രസ്താവനയുണ്ട്. "കല്ലരകളിൽ ഉള്ളവർ എല്ലാവരും ദൈവപുത്രന്റെ ശബ്ദം കേൾക്കും"(യോഹ 5:26,29) ഉണരുന്നതിനും ദൈവത്തെ സംബന്ധിച്ച പൂർണ്ണപരിജ്ഞാനത്തിലേക്കും നിത്യജീവൻ നേടുന്നതിനുള്ള മതിയായ അവസരത്തിലേക്കും എത്തുന്നതിനുമായി വിളിക്കുന്ന ശബ്ദം തന്നെ.

മെഴുകുതിരിയുടെ ദൃഷ്ടാന്തം

മനുഷ്യരുടെയും ജന്തുക്കളുടെയും ശരീരാത്മ ദേഹികളെ ലളിതവും എളുപ്പം മനസ്സിലാക്കാവുന്നതുമായ ഒരു ദൃഷ്ടാന്തം കൊണ്ട് വിശദീകരിക്കാം. ഉദാഹരണത്തിനു നിർജ്ജീവമായ ശരീരത്തെ കത്തിക്കാത്ത മെഴുകുതിരിയോട് ഉപമിക്കാം. തിരികൊളുത്തുന്നത് ആദിയിൽ സൃഷ്ടാവിൽനിന്നും കൈ വന്ന ജീവദാനത്തിന്റെ സ്ഥാനത്ത് കൽപ്പിക്കാം. നാളം അഥവ പ്രകാശം ഇന്ദ്രീയ വ്യാപാരങ്ങളോട് കൂടിയ ജീവി അഥവ ആത്മാവിനു തുല്യാമാണു. ജ്വാലയുടെ സന്ധാരണം അന്തരീക്ഷത്തിലെ പ്രാണവായുവിനു മെഴുകുതിരിയിൽ കരിയുമായുള്ള രാസയോഗത്തെ ആശ്രയിച്ചിരിക്കുന്നു. അതു പോലെ ജീവശ്വാസം അഥവ ജീവശക്തി ശരീരത്തിൽ പ്രവർത്തിക്കുന്നതിന്റെ ഫലമാണു ആത്മാവ് അഥവ ചേതനധർമ്മങ്ങളോട് കൂടിയ ജീവി. അപകടവശാൽ മെഴുകുതിരി നശിച്ചു പോകുന്ന പക്ഷം ജ്വാല നിശ്ചയമായും അണഞ്ഞു പോകും. അങ്ങനെ തന്നെ മനുഷ്യന്റെയാകട്ടെ മൃഗത്തിന്റെയാകട്ടെ ദേഹത്തിനും രോഗബാധയാലൊ അപകടത്താലോ നാശം നേരിട്ടാൽ ആത്മാവ് ബോധവത്തായ ജീവി അവശേഷിക്കില്ല.
അഥവ ഒരു തീ കെടുത്തി കൊണ്ടോ അടനാഴി ഉപയോഗിച്ചോ വെള്ളത്തിൽ മുക്കിയിട്ടോ ജ്വാലയുമായുള്ള വായുബന്ധം വിച്ഛദിച്ചാക് തിരികേടുപാടുകൂടാതെയിരുന്നാലും ജ്വാല കെട്ടത് തന്നെ. അപ്രകാരം തന്നെ കുടിച്ചു മുട്ടിയോ വായുസഞ്ചാരത്തിനു പ്രതിബന്ധം നേരിട്ടോ ജീവശ്വാസം തടസ്സപ്പെട്ടാൽ ദേഹത്തിനു താരതമ്യേന തകരാറൊന്നുമില്ലാതിരുന്നാലും ആത്മാവ് ജീവൻ അഥവ ആസ്തിക്യം അവസാനിക്കുന്നു. മനുഷ്യനായാലും മൃഗമായാലും ഇക്കാര്യത്തിൽ ഭേദമില്ല. കത്തിയ തീയിൽ നിന്ന് അനുകൂല സാഹചര്യങ്ങളിൽ മറ്റ് തിരികളിലേക്ക് ജ്വാലപകരാം. അതു പോലെ മനുഷ്യ ശരീരത്തിനും ജന്തു ശരീരത്തിനും ചേതനാവസ്ഥയിൽ ഒരു ജീവാത്മായിരിക്കെ ദിവ്യവ്യവസ്ഥാനുസരണം മറ്റാത്മാക്കൾക്ക് അഥവ സന്താനങ്ങൾക്ക് ജന്മം നൽകാൻ കഴിയും എന്നാൽ ജ്വാല ഒരിക്കൽ അണഞ്ഞു പോയാൽ തിരിക്കു വീണ്ടും സ്വയം ജ്വലിക്കുന്നതിനോ മറ്റ് തിരികളിൽ ജ്വാലപകരുന്നതിനോ കഴിയാത്ത പ്രകാരം ജീവസ്ഫുലിംഗം ഒരിക്കൽ കെട്ടു പോയാൽ മനുഷ്യനായാലും മൃഗമായാലും സചേതനസത്വം ഇല്ലാതാകുന്നു. വിചാര വികാര പ്രത്യുൽപ്പാദനശക്തികളാകെ അസ്തമിക്കുന്നു.

യാക്കോബിന്റെ മക്കളെപ്പറ്റിയുള്ള പ്രസ്താവം ഇതിനോട് യോജിക്കുന്നു. യാക്കോബിന്റെ കടിപ്രദേശത്ത് നിന്നുത്ഭവിച്ച ദേഹികൾ (ആത്മാക്കൾ) എല്ലാം കൂടെ എഴുപത് പേർ ആയിരുന്നു. (പുറ 1:5) ജീവസ്ഫുലിംഗവും ശരീരഘടനയും ജീവശരീരങ്ങളുടെ യോഗഫലമായി ആത്മാവ് അഥവാ ഇന്ദ്രീയ ബോധവിശിഷ്ടനായ ജീവി എന്ന അവസ്ഥയും യാക്കോബിനു ലഭിച്ചത് ഇസഹാക്കിൽ നിന്നാണു. അവിടെ നിന്നു നാം ആദാമിലെത്തുന്നു. ആദാമിനു മാത്രമാണു ദൈവം നേരിട്ടു ജീവദാതാവായിട്ടുള്ളത്. യാക്കോബ് ജീവനും ദേഹവും ആത്മാവും സന്തതികൾക്ക് പകർന്നു കൊടുത്തു. മുഴുവൻ മാനവരാശിയെ സംബന്ധിച്ചും ഇങ്ങനെ തന്നെ.

ഒരു മെഴുകുതിരി വീണ്ടും കത്തിക്കാൻ അതിനുശേഷിയുള്ള ആർക്കും സാധിക്കും എന്നാൽ ജീവസ്ഫുലിംഗം അണയുന്നതോടെ ദിവ്യനിയോഗപ്രകാരം മനുഷ്യശരീരം അഴിഞ്ഞ് പോകുന്നു. അതിന്റെ എടുത്ത പൂഴിയിലേക്ക് അത് മടങ്ങുന്നു. അമാനുഷികശക്തി അഥവ ഒരു അത്ഭുതം കൊണ്ടല്ലാതെ ജീവന്റെ ദീപ്തി വീണ്ടും കൊളുത്താനാവുകയില്ല. തന്മൂലം പുനരുത്ഥാന വാഗ്ദാനമെന്നത് ജീവന്റെ നാളം പിന്നെയും കൊളുത്തുമെന്ന വാഗ്ദാനം തന്നെ, അതായത് ആത്മാവിന്റെ അഥവ ആസ്തക്യത്തിന്റെ പുനരാവിഷ്ക്കരണം തന്നെ. ജീവശരീരങ്ങളുടെ പുനർയോഗം കൊണ്ടല്ലാതെ വീണ്ടും ഒരു ആത്മാവ് അഥവ ജീവി ഉണ്ടാകാൻ വഴിയില്ലാത്തത് കൊണ്ട് പുനരുത്ഥാന വാഗ്ദാനത്തിൽ പുതിയ ശരീരങ്ങളുറ്റെ വാഗ്ദാനവും അന്തർഭവിച്ചിരിക്കുന്നു. മണ്ണിലേക്ക് മടങ്ങിച്ചേരുന്ന മനുഷ്യശരീരങ്ങൾ തിരിച്ച് നൽകപ്പെടുന്നില്ലെന്നും പുനരുത്ഥാനത്തിൽ ദൈവം തനിക്ക് യുക്തമെന്ന് തോന്നുന്ന വിധമുള്ള പുതിയ ശരീരങ്ങൾ പ്രദാനം ചെയ്കയാണെന്നു, തിരുവെഴുത്തുകൾ ഇങ്ങനെ നമുക്ക് ഉറപ്പ് തരുന്നു.

പുനരുത്ഥാനത്തിൽ മാനുഷമോ ജഡീയമോ അല്ലാതെ ആത്മീയമായ് പുതിയൊരു പ്രകൃതിയ്ക്ക് അർഹരായ ഒരു പ്രത്യേക വിഭാഗം ഉണ്ടായിരിക്കുമെന്ന് ഈ പ്രകൃതത്തിൽ അപ്പൊസ്തലൻ നമുക്ക് ഉറപ്പ് നൽകുന്നു. നമുക്ക് പ്രതീക്ഷിക്കാവുന്നത് പോലെ ഈ വലിയ പ്രകൃതിമാറ്റം സാധ്യമാകുന്നത് അവർക്ക് വ്യത്യസ്ത സ്വഭാവമുള്ള ശരീരം പ്രദാനം ചെയ്കവഴിയാണു. മെഴുകുതിരിയുടെ ദൃഷ്ടാന്തം ഇവിടെയും യോജിക്കും. ജഡസ്വഭാവത്തിലുള്ള മനുഷ്യപ്രകൃതിയെ എണ്ണത്തിരിയോട് സാദൃശ്യപ്പെടുത്താമെങ്കിൽ ആത്മീയമായ പുതിയ പ്രകൃതിയിലുള്ള ശരീരത്തെ ഉജ്ജ്വലപ്രഭമായ മെഴുകുതിരിയോടോ വൈദ്യുത ദീപ്തിയോടോ ഉപമിക്കാം. പുനരുത്ഥാനത്തിന്റെ ഈ ഉറപ്പ്, ജ്ഞാനത്തിലും ശക്തിയിലും നമ്മുറ്റെ സൃഷ്ടാവിൽ താഴെയായ ആരിൽനിന്നെങ്കിലുമായിരുന്നെങ്കിൽ നമ്മുടെ വ്യക്തിബോധത്തിനു വല്ലവിധത്തിലും ഭംഗം നേരിട്ടേക്കുമോ എന്ന ഭയം ന്യായമായം ജനിക്കുമായിരുന്നു. ആത്മജീവികളുടെ പടിയിലേക്കുള്ള ആ വലിയ പ്രകൃതിമാറ്റത്തിനു വിധേയരാകുന്നവരുടെ കാര്യത്തിൽ ഈ ഭയം വിശേഷിച്ചും സംഗതമാണു. എന്നാൽ ഈക്കാര്യത്തിൽ നമുക്ക് ആരുമായിട്ടാണോ കാര്യമുള്ളത് ആ സൃഷ്ടാവിനു മറ്റെല്ലമെന്നത് പോലെ ഇതും വിശ്വാസപൂർവ്വം വിട്ട് കൊടുക്കാം. നമ്മുടെ വിചാരങ്ങൾ പോലും ആരാഞ്ഞറിയാൻ കഴിയുന്ന മഹാജ്ഞാനിയായ സൃഷ്ടാവിനു വിലപ്പെട്ട യാതൊരു അനുഭവപാഠങ്ങളും വിട്ടുകളയത്ത നിലയിൽ നമ്മുടെ മസ്തിഷ്ക്കം വീണ്ടും സൃഷ്ടിക്കാൻ കഴിയും. തെറ്റുപറ്റാൻ കഴിയാത്തവണ്ണം അവന്റെ ജ്ഞാനം അപ്രമേയമാണു. നിർദ്ദയനാവാൻ കഴിയാത്തവണ്ണം അവൻ ഗുണവാനാണു. നമുക്ക് ആഗ്രഹിക്കാനോ വിചാരിക്കാനോ കഴിയുന്നതിലും അത്യന്തം ഉപരിയായ നിലയിൽ അവന്റെ വാഗ്ദാനങ്ങളെല്ലാം അവൻ പാലിക്കും.

ദേഹം ദേഹി ആത്മാവ്

ദേഹം, ദേഹി, ആത്മാവ് ഈ പദങ്ങൾ സഭയെ ഒരു ഗണം എന്ന നിലയിൽ ഒന്നാകെ പറയുന്നതിനു ഉപയുക്തമാണു. ഉദാഹരണത്തിനു അപ്പോസ്തോലൻ പറയുന്നു. - നിങ്ങളുടേ ആത്മാവും ദേഹിയും ദേഹവും മുഴുവനായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ വരവോളം അനിന്ദ്യമായി കാക്കപ്പെടുമാറാകട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. 1 തെസ്സ 5:23 സ്വർഗ്ഗത്തിൽ പേരെഴുതപ്പെട്ടതും, തെരഞ്ഞെടുക്കപ്പെട്ടതുമായ സഭയെ ഒന്നാകെ കുറിക്കുന്നതുമായി ഈ പ്രാർത്ഥനയെ കണക്കാക്കാം. ചെറിയ ആട്ടിൻ കൂട്ടത്തിൽ ശരിയായി ആത്മാവ് അധിവസിക്കുന്നു. കളകളുടെ പെരുപ്പം കൊണ്ട് മറയ്ക്കപ്പെടുകയും ശ്വാസം മുട്ടുകയും ചെയ്താലും സഭാ ശരീരത്തെ വേർതിരിച്ച് കാണാൻ കഴിയുന്നുണ്ട്. അതിന്റെ ദേഹി അഥവ പ്രവർത്തനം - ചൈതന്യസത്ത- എവിടേയും പ്രകടമാണു. ജനങ്ങൾക്ക് ഒരു കൊടിയായി ക്രൂശിനെ - മറുവിലയെ - ഉയർത്തിപ്പിടിക്കുന്നതാണു അതിന്റെ ദേഹിയുടെ ലക്ഷ്യം. വിശുദ്ധ പൗലോസിന്റെ ഈ വാക്കുകളെ മറ്റൊരുവിധത്തിലും ധരിയ്ക്കാവുന്നതല്ല. അപ്പൊസ്തോലൻ ആരോട് സംസാരിയ്ക്കുന്നുവോ അവരുടെ ആത്മാക്കളും ദേഹികളും വ്യക്തിപരമായി തന്നെ കർത്താവിന്റെ വരവോളം അനിന്ദ്യമായി കേടുപാടുകൾ കൂടാതെ - കാത്തു സൂക്ഷിയ്ക്കപ്പെടുമോ എന്ന കാര്യത്തിൽ എത്ര ഭിന്നാഭിപ്രായങ്ങൾ ഉണ്ടായാലും അവരുടെ ശരീരങ്ങൾ മറ്റുള്ളവരോട് എന്നപോലെ മണ്ണായികഴിഞ്ഞു എന്നതിൽ പക്ഷാന്തരമില്ല. കൂടാതെ ദേഹം ദേഹി ആത്മാവ് എന്ന പദങ്ങൾ ബഹുവചനത്തിൽ അല്ല ഏകവചനത്തിലാണു.
(തുടരും)

Sunday, June 24, 2012

ആത്മാവ് എന്നാൽ എന്ത് ?

"അവൻ അവരുടെ ആത്മാക്കളെ മരണത്തിൽ നിന്നും വിടുവിച്ചില്ല"
(സങ്കീ 78:50)

ദേഹത്തിനു മരണമുണ്ടെന്നും അതിനു നിരന്തരപോഷണം ആവശ്യമാണെന്നും അതു കൊണ്ട് തന്നെ അത് അക്ഷയമല്ലെന്നും എല്ലാവർക്കും അറിയാം. എന്നാൽ തിരുവെഴുത്തുകൾ ആത്മാവ് എന്നൊന്നിനെപ്പറ്റി പറയുന്നുണ്ടല്ലോ. ആ ആത്മാവ് നാശാതീതമായിരിക്കുമോ? ആത്മാവിനെ സൃഷ്ടിച്ച ശേഷം അതിനെ നശിപ്പിക്കാൻ സൃഷ്ടാവിനു കഴിയുകയില്ലന്നോ?

മറിച്ചു വിചാരിക്കാൻ മതിയായ തെളിവില്ലാത്ത കാലത്തോളം ഏതു സൃഷ്ടിയുടെയും ജീവൻ സൃഷ്ടാവിന്റെ ഇച്ഛയ്ക്ക് വിധേയമാനെന്നും യുക്തിബോധം നമ്മെ പഠിപ്പിക്കുന്നു. പലരും സങ്കല്പിക്കുന്ന പ്രകാരം തിരുവെഴുത്തുകൾ അമർത്യതയെപ്പറ്റി പറയുന്നില്ല. ഒരു വേദശബ്ദാവലിയെ അവലംബിച്ച് അമർത്യമായ ആത്മാവ് എന്ന പദം കണ്ടെത്താൻ ശ്രമിക്കുക. തിരുവെഴുത്തുകൾ പ്രഖ്യാപിക്കുന്നത് "ആത്മശരീരങ്ങൾ രണ്ടിനെയും നശിപ്പിക്കാൻ " ദൈവം ശക്തനാണത്രെ. "പാപം ചെയ്യുന്ന ആത്മാവോ അതു മരിക്കും" എന്നും അത് പറയുന്നു. മർത്യവും നശ്യവുമായതൊന്നും അമർത്യമോ മരണത്തിനതീതമോ അല്ല, മേലുദ്ധരിച്ച തിരുവെഴുത്തുകൾ തെളിയിക്കുന്നത് ശരീരം എന്ന പോലെ ആത്മാവും അമർത്യമല്ലെന്നാണു.

ഈ വിഷയം സംബന്ധിച്ച അബദ്ധധാരണകൾ

ആത്മാവ് എന്നാൽ പിന്നെ എന്താണു? നമ്മിൽ കുടികൊള്ളുന്ന നിർവചനാതീതമായ ഏതോ ഒന്ന് എന്നാനു അതിനെപ്പറ്റിയുള്ള സാമാന്യബോധം. എന്നാൽ അത് എന്തെന്നോ എവിടെ സ്ഥിതി ചെയ്യുന്നെന്നോ വിശദമാക്കാൻ ആരും മിനക്കെടുന്നില്ല. അജ്ഞാതമായ ഈ ഏതോ ഒന്നാണു ബോധവിശിഷ്ടനായ യഥാർത്ഥ മനുഷ്യൻ എന്നും ശരീരം അതിന്റെ വെറും കൂടോ ആയുധമോ ആണെന്നും വിശ്വസിച്ചു വരുന്നു. ഒരു മെതോഡിസ്റ്റ് വൈദികൻ ഒരിക്കൽ ആത്മാവിനു ഇങ്ങനെ ലക്ഷണം കല്പിക്കുകയുണ്ടായി; " അതിനു അകമോ പുറമോ ഇല്ല ശരീരമോ ആകൃതിയോ അവയവങ്ങളോ ഇല്ല. അവയെ കോടിക്കണക്കിനു ഒരു കൊച്ചു ചെപ്പിലൊതുക്കാം"- ശുദ്ധശൂന്യതയുടെ സ്വഭാവ വിവരണം!

ചിലർ സമർത്ഥിക്കാൻ ശ്രമിക്കുന്നത് പോലെ ശരീരമല്ല ആത്മാവ് "ആത്മശരീരങ്ങളെ രണ്ടിനെയും നശിപ്പിക്കാൻ ദൈവം ശക്തൻ " എന്ന ക്രിസ്തുവിൻ വചനം ഇതിനു തെളിവാണു. ഈ സ്ഥിതിക്ക് മനുഷ്യ സൃഷ്ടിയെ സംബന്ധിച്ച നിശ്വാസ്ത വചനം മുൻവിധി കൂടാതെ പരിശോധിക്കുക വഴി ഈ വിഷയം സംബന്ധിച്ച് കൂടുതൽ അറിവ് നേടാൻ നമുക്ക് കഴിയും.

മനുഷ്യന്റെ ആത്മാവ് എങ്ങനെ സൃഷ്ടിക്കപ്പെട്ടു?

ഉല്പ 2:7 ല് ഇങ്ങനെ എഴുതിയിരിക്കുന്നു. " യഹോവയായ ദൈവം നിലത്തെ പൊടികൊണ്ട് മനുഷ്യനെ നിർമ്മിച്ചിട്ട് അവന്റെ നാസാദ്വാരങ്ങളിൽ പ്രാണശ്വാസം ഊതി. മനുഷ്യൻ ജീവനുള്ള ആത്മാവായിത്തീർന്നു. ഇവിടെ പ്രാണശ്വാസം എന്നതിലെ പ്രാണശബ്ദം എബ്രായഭാഷയിൽ ബഹുവചനത്തിലാണു. സകല ജന്തുക്കളിലും സാധാരണമായിരിക്കുന്ന പ്രാണൻ തന്നെ."

ഈ വിവരണത്തിൽ നിന്നും വ്യക്തമാകുന്നിതിതാണു; ആദ്യം ദേഹം നിർമ്മിക്കപ്പെട്ടു. എന്നാൽ ചൈതന്യവത്താകും വരെ അത് മനുഷ്യൻ അഥവ ആത്മാവായിരുന്നില്ല. അതിനു കണ്ണുണ്ടായിരുന്നെങ്കിലും കാഴ്ചയോ കാതുണ്ടായിരുന്നെങ്കിലും കേൾവിയോ വായുണ്ടായിരുന്നെങ്കിലും സംസാരശേഷിയോ ഉണ്ടായിരുന്നില്ല. നാവുണ്ടായിരുന്നു. എന്നാൽ രുചി അറിഞ്ഞിരുന്നില്ല, നാസാരന്ധ്രങ്ങളുണ്ടായിരുന്നു, എന്നാൽ ഗന്ധബോധം ഇല്ലായിരുന്നു. രക്തമാകട്ടെ തണുത്ത് നിർജ്ജീവമായിരുന്നു. ശ്വാസകോശങ്ങൾ സ്പ്ന്ദിച്ചിരുന്നില്ല. അത് മനുഷ്യനായിരുന്നില്ല. ശവപ്രായമായ ഒരു ജഡവസ്തുമാത്രമായിരുന്നു.

മനുഷ്യസൃഷ്ടിയിലെ രണ്ടാം ഘട്ടം ഇങ്ങനെ വേണ്ടവണ്ണം "രൂപം കൊടുത്ത്" എല്ലാ നിലയിലും സുസജ്ജമാക്കിയ ദേഹം ചൈതന്യവത്താക്കുക എന്നതായിരുന്നു. "അവന്റെ മൂക്കിൽ ജീവശ്വാസം ഊതി" എന്ന വാക്കുകളിൽ ഈ വസ്തുഅത പ്രതിപാദിക്കുന്നു. ആരോഗ്യവാനായ ഒരുവൻ വെള്ളത്തിൽ മുങ്ങി ശ്വാസം മുട്ടി പ്രാണവ്യാപാരം താൽക്കാലികമായി നിലയ്ക്കുന്നു എന്നിരിക്കട്ടെ. അപ്പോൾ കൈകളും ശ്വാസകോശങ്ങളും ഒരു ഉലപോലെ പ്രവർത്തിച്ച് ചൈതന്യം വീണ്ടെടുക്കുകയും ചെയ്യാം. ആദാമിന്റെ സംഗതിയിൽ സൃഷ്ടാവിനു ഇങ്ങനെയൊന്നും ആയാസപ്പെടേണ്ടി വന്നില്ല. താൻ സൃഷ്ടിച്ച അവികലമായ ആ ശരീരം അന്തരീക്ഷത്തിലെ ജീവദായകമായ പ്രാണവായു നിഷ്പ്രയാസം ശ്വസിക്കാൻ തുടങ്ങി.

ചൈതന്യജനകമായ ശ്വാസോച്ഛാസം ആരംഭിച്ചതോടെ ശ്വാസകോശങ്ങൾ വികസിച്ചു. രക്താണുക്കളിൽ പ്രാണവായു ഉൾച്ചേർന്നു. രക്തം ഹൃദയത്തിലേക്ക് പ്രവേശിച്ചു. ഹൃദയം അതിനെ എല്ലാ ദേഹഭാഗങ്ങളിലേക്കും പ്രവഹിപ്പിച്ചു. തത്ഫലമായി മുമ്പ് തന്നെ സജ്ജീകൃതമെങ്കിലും നിഷ്ക്രിയമായിരുന്ന സിരകൾ ബോധവത്തും ചൈതന്യവത്തുമായിത്തീർന്നു. ക്ഷണത്തിൽ തലച്ചോർ ഊർജ്ജസ്വലമാകുന്നു. ചിന്ത, ധാരണം ,യുക്തിവിചാരം ,ദർശനം സ്പർശനം, ഘ്രാണം , വികാരം , രുചി ബോധം ഇവയെല്ലാം ആരംഭിക്കുന്നു. ഇതേവരെ മർത്യാകാരമായിരുന്ന ഇരു നിർജ്ജീവപിണ്ഡം ഇപ്പോൾ ഒരു മനുഷ്യനായി. ബോധവത്തായ ജീവിയായി. ആധാരവാക്യത്തിൽ പറയുന്ന "ജീവനുള്ള ആത്മാവ്" എന്ന അവസ്ഥാവിശേഷത്തിലെത്തി. വേറെ വിധത്തിൽ പറഞ്ഞാൽ "ജീവനുള്ള ദേഹി" (ആത്മാവ്) എന്നതിനു ഇന്ദ്രിയബോധവിശിഷ്ടമായ ജീവി എന്നു തന്നെയാണു അർത്ഥം. അതായത് പ്രജ്ഞയം ഇന്ദ്രിയബോധവും വിചാരശേഷിയുമുള്ള ജീവി എന്ന് തന്നെ.

ആദാമിന്റെ ശരീരം അന്യുനമായിരുന്നെങ്കിലും ജീവവൃക്ഷങ്ങളുടെ ഫലം ഭക്ഷിക്കുന്നതിനെ ആശ്രയിച്ചു വേണ്ടിയിരുന്നു ജീവസന്ധാരണം. അവൻ പാപം ചെയ്തപ്പോൾ ദൈവം അവനെ തോട്ടത്തിൽ നിന്ന് പുറന്തള്ളി. അവൻ കൈനീട്ടി ജീവവൃക്ഷങ്ങളുടെ ഫലം പറിച്ച് തിന്നു എന്നേക്കും ജീവിക്കാതിരിക്കേണ്ടതിനു തന്നെ. (ഉല്പ 3:22) എന്നേക്കും ജീവിക്കുന്നതിനു ആ വൃക്ഷഫലം തുടരെ ഭക്ഷിക്കേണ്ടിയിരുന്നു. ദൈവവചനത്തിൽ നിന്നുള്ള സത്യത്തിന്റെ വെളിച്ചത്തിൽ മൂടല്മഞ്ഞും അവ്യക്തതകളും ഓടിമറയുന്നത് കാണുക.

താണപടിയിലുള്ള ജീവികളും ആത്മാക്കൾ തന്നെ

താഴ്ന്ന പടിയിലുള്ള ജീവികളെയും തിരുവെഴുത്തുകൾ ആത്മാക്കൾ എന്നു വ്യവഹരിക്കുന്നതിന്റെ കാരണം ഇപ്പോൾ നമുക്ക് വ്യക്തമാകുന്നു. മനുഷ്യനെപ്പോലെ അവയും ബോധവത്തായ ജീവികളാണു. താഴ്ന്നപടിയിലാണെന്ന് മാത്രം. മനുഷ്യനെപ്പോലെ അവയ്ക്കും കാണാനും കേൾക്കാനും രുചിക്കാനും മണക്കാനും സ്പർശിക്കാനും കഴിയും. അതിന്റെ ശരീര ഘടനയുടെ നിലവാരത്തിനൊത്തവിധം യുക്തിവിചാരത്തിനും കഴിയും. അവയുടെ വിചാരമേഖല സങ്കുചിതവും പരിമിതവുമാണെന്നുമാത്രം. താഴ്ന്ന ജീവികളിൽ നിന്ന് വിഭിന്നമായ ഒരു ആത്മാവ് മനുഷ്യനുള്ളതല്ല ഇതിനു കാരണം. എന്തെന്നാൽ ജീവശക്തി എല്ലാറ്റിനും തുല്യമാണു. ജീവാധാരമായ ഉറവിടം ഒരേസൃഷ്ടാവ് തന്നെ. ജീവസന്ധാരണ രീതിയിലും ഭേദമില്ല. ഒരേ ഭക്ഷ്യപദാർത്ഥങ്ങൾ തന്നെ ദഹിച്ചു അതിന്റെ പ്രകൃതിക്ക് ചേർന്നവിധം രക്തവും മാംസപേശികളും അസ്ഥിയും മറ്റും ഉൽപ്പാദിതമാകുന്നു. വംശവർദ്ധനയിലും വ്യത്യാസമില്ല. ഓരോന്നും പ്രാരംഭത്തിൽ ഈശ്വരദത്തമായി ലഭിച്ച ജീവൻ സന്തതികളിലേക്ക് പകരുന്നു. ആകൃതിയിലും മാനികമായ കഴിവുകളിലുമാണു അന്തരമുള്ളത്.

മനുഷ്യൻ ആത്മാവ് അഥവ ബുദ്ധിയുള്ള ജീവിയാണെന്നും മൃഗങ്ങൾക്ക് ആത്മധർമ്മങ്ങളായ ബുദ്ധി വിചാരം, വികാരം ഇവ ഇല്ലെന്നും പറഞ്ഞ് കൂടാ. മറിച്ച് മനുഷ്യനും മൃഗത്തിനും ആത്മധർമ്മമായ ബുദ്ധി അഥവാ മനോവൃത്തികൾ ഉണ്ട്. തിരുവെഴുത്തുകളുടെ മാത്രം പ്രസ്താവമല്ലിത്. മേൽക്കാണുന്നത് പോലെ ആത്മശബ്ദത്തിന്റെ ശരിയായ അർത്ഥം മനസ്സിലാക്കുന്നതോടെ ഇതാണു വസ്തുതയെന്ന് ബോദ്ധ്യപ്പെടും.

ഉദാഹരണത്തിനു ഒരു ശ്വാവിന്റെ സൃഷ്ടിവിവരണം സങ്കൽപ്പിക്കുക. ആദാമിന്റെ കഥയിലെന്നപോലെ ആ സൃഷ്ടിയുടെ വിശദാംശങ്ങൾ വിചാരിച്ചു എന്നിരിക്കട്ടെ. രണ്ട് വിവരണങ്ങൾക്കും തമ്മിൽ എന്ത് വ്യത്യാസമുണ്ടായിരിക്കും. ? ശ്വാവിന്റെ ശരീരം ജീവശ്വാസം കൊണ്ട് ചൈതന്യവത്താകും വരെ ശ്വാവാകുന്നില്ല. അപ്പോൾ അത് മനോവൃത്തികളോടും ഇന്ദ്രീയ വ്യാപാരങ്ങളോടും കൂടിയ ജീവനുള്ള സൃഷ്ടിയായിത്തീരുന്നു. നായെന്നെ പേരിൽ അറിയപ്പെടുന്ന താഴ്ന്ന പടിയിലുള്ള ഒരു ജീവാത്മായി തന്നെ.

ജീവൻ പ്രാപിച്ചതോടെ ആദാം മനോവൃത്തികളോടും ഇന്ദ്രിയ വ്യാപാരങ്ങളോടും കൂടിയ ജീവനുള്ള സൃഷ്ടിയായി തീർന്നതു പോലെ തന്നെ. എന്നാൽ മനുഷ്യനെന്ന പേരിൽ ജഡജീവികളിൽ ഏറ്റവും ഉയർന്ന പടിയിലുള്ള ജീവാത്മാവാണെന്ന വ്യത്യാസം മാത്രം.

മനുഷ്യന്റെ സുക്ഷ്മതരമായ ശരീര ഘടന

മനുഷ്യനും മൃഗവും തമ്മിലുള്ള വലിയ അന്തരം രണ്ടിനെയും ചൈതന്യവത്താക്കുന്ന ജീവന്റെ സ്വഭാവഭേതത്തിലല്ലെങ്കിൽ വ്യത്യാസം കേവലം ശരീരത്തെ സംബന്ധിച്ചായിരിക്കുമോ? നിശ്ചയമായും അങ്ങനെ തന്നെ. പ്രാകൃതികമായ വ്യത്യാസം ശാരീരികമാണു. ഇതിനും പുറമേ തിരുവെഴുത്തിൽ മനുഷ്യൻ ഒരു ഭവിഷ്യായുസ്സിന്റെ വാഗ്ദാനവുമുണ്ട്. മൃഗങ്ങൾക്ക് ഇപ്രകാരമൊരു ഭാവി ജീവിതത്തിന്റെ വാഗ്ദാനമില്ല. കൂടാതെ അമൂർത്തവിഷയങ്ങൾ പര്യാലോചിക്കാൻ ഉള്ള ബുദ്ധിവിലാസവുമില്ല. മറ്റ് കാര്യങ്ങൾ മാറ്റമില്ലാത്തപക്ഷം മാനസിക ശക്തിയും ബുദ്ധിശക്തിയും തലച്ചോറിന്റെ വലുപ്പത്തെയും തൂക്കത്തെയും ആശ്രയിച്ചിരിക്കും. ഈ വിഷയത്തിൽ സൃഷ്ടാവ് മനുഷ്യനു മൃഗത്തെ അതിശയിക്കത്ത മേന്മ നൽകിയിട്ടുണ്ട്. മനുഷ്യനെ അപേക്ഷിച്ച് മൃഗങ്ങളുടെ തലച്ചോറിനു വലിപ്പം കുറയും. സ്വാർത്ഥവാസനകൾക്കേ അതിനു കഴിയു. അതിനെ സംബന്ധിച്ചിടത്തോളം ന്യായാന്യായ ബോധത്തിന്റെ അങ്ങേയറ്റത്തെ മാനദണ്ഡം അതിന്റെ യജമാനന്റെ ഇഷ്ടാനിഷ്ടങ്ങൾ മാത്രമാണു. മനുഷ്യരിലോ പ്രകൃതിയിലോ നിക്ഷിപ്തമായിരിക്കുന്ന മഹത്വം അതിനു ദുർഗ്രഹമാണു. അത് ഗ്രഹിക്കാൻ വേണ്ട പ്രതിഭാ വിലാസം സൃഷ്ടാവ് അവക്ക് നൽകിയിട്ടില്ല.

"വളരെ നല്ലത്" എന്ന് പരമ വിധികർത്താവ് പ്രസ്താവിക്കത്തക്കവിധം മനുഷ്യന്റെ ആദിമപൂർണ്ണത മഹത്തരമായിരുന്നു. (ഉല്പ 1:31. ആവ 35:4) എന്നാൽ അവൻ പാപമരണങ്ങളിൽ നിപതിച്ചതിന്റെ ഫലമായി ആ അവസ്ഥയ്ക്ക് മാറ്റം വന്നു. ചിലർ താഴ്ന്ന തരം വിചാരേന്ദ്രിയങ്ങളെ പ്രവർത്തിപ്പിക്കുകയും മേൽത്തരം ധിക്ഷണാശക്തികളെ അവഗണിക്കുകയും ചെയ്യുക വഴി അവയ്ക്ക് ആസ്ഥാനമായ മസ്തിഷ്ക്ക ഭാഗങ്ങൾ ശുഷ്ക്കമായിത്തീർന്നിരിക്കുന്നു. എങ്കിലും അതിനുള്ള ഇന്ദ്രിയം ഇല്ലാതില്ല. അതിനു ഇനിയും വികസന സാദ്ധ്യതയുണ്ട്. എന്നാൽ മൃഗങ്ങളുടെ കഥ ഇതല്ല. അവയിൽ പൂർണ്ണതയുടെ ഉച്ചസ്ഥാനത്തോളമെത്തിയിട്ടുള്ള വർഗ്ഗത്തിനു പോലും ആ മാനസിക സിദ്ധികളില്ല.

മേൽത്തരവും സൂക്ഷ്മതരവുമായ ഈ ജ്ഞാനേന്ദ്രിയങ്ങളാണു മനുഷ്യനെ ഇതര ജീവികളിൽ നിന്ന് വിഭിന്നമാക്കുന്നത്. മാംസാസ്ഥികൾ രണ്ടിനും ത്യുല്യം. രണ്ടും ഒരേ വായു ശ്വസിക്കുന്നു. ഒരേ വെള്ളം കുടിക്കുന്നു. ഭക്ഷ്യവസ്തുക്കളും വ്യത്യസ്തമല്ല. എല്ലാം ആത്മാക്കൾ അഥവ ബുദ്ധിയുള്ള സൃഷ്ടികൾ തന്നെ. മനുഷ്യനാകട്ടെ മെച്ചപ്പെട്ട ശരീരമുള്ളതിനാൽ ഉയർന്ന തോതിലുള്ള ധിക്ഷണാ വിലാസത്തിനു ഉടമയായിത്തീരുന്നു. അതു കൊണ്ട് സൃഷ്ടാവ് അവനെ തികച്ചും വ്യത്യസ്തമായ ഒരു പടിയിൽ പരിഗണിച്ച് പെരുമാറുന്നു. അവനു സൃഷ്ടാവിനോടുണ്ടായിരുന്ന ആദിമ സാദൃശ്യത്തിനു പാപം മൂലം സംഭവിച്ച അപകർഷത്തിന്റെ തോതനുസരിച്ചാണു അവനെ നാം മൃഗപ്രായനായി എണ്ണുന്നത്. മഹത്തരവും സംസ്ക്കാര ഭാസുരമായ മനോഭാവങ്ങൾ നഷ്ടപ്പെട്ട് മൃഗത്തോട് കൂടുതൽ അടുപ്പം കാണിക്കുന്ന അവസ്ഥ അവനു കൈ വരുന്നു.

വേദസാക്ഷ്യം.

വേദസാക്ഷ്യം ഇതിനോടൊക്കുന്നു. ഉല്പ 1:29,30ല് ഇങ്ങനെ എഴുതിയിരിക്കുന്നു. " ഇത് നിങ്ങൾക്ക് ആഹാരമായിരിക്കും. ജീവനുള്ള എല്ലാ ഭൂചര ജന്തുക്കൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും ഇഴജന്തുക്കൾക്കും കൂടെ. ഇവിടെ ഭൂചര ജന്തുക്കൾക്കും പറവകൾക്കും ഇഴജന്തുക്കൾക്കും ഉള്ളതായി പറയുന്ന ജീവൻ എന്നതിനു എബ്രയാമൂലത്തിൽ ഉളള പദം നെഫേഷ് കൈയാ എന്നതാണു. ഇതേ പദം തന്നെയാണു മനുഷ്യനെ സംബന്ധിച്ചും. അവൻ ജീവനുള്ള ആത്മാവായി" എന്ന് പ്രയോഗിച്ചിരിക്കുന്നത് മനുഷ്യനെന്ന പോലെ ഇതരജീവികൾക്കും ഒരേ ജീവാത്മാവ് തന്നെ എന്ന് ഇങ്ങനെ തെളിയുന്നു. വീണ്ടും ഉലപ് 1:20ല് " ജീവനുള്ള ചരിക്കുന്ന സൃഷ്ടികൾ വെള്ളത്തിൽ നിന്നുളവാകട്ടെ" എന്ന് നാം വായിക്കുന്നു. ഇവിടെയും ജീവൻ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രയാ മൂലപദം മുൻപറഞ്ഞ ജീവാത്മാവ് എന്നർഥമായ നെഫേഷ് കൈയാ എന്നത് തന്നെ. ജീവിതത്ത്വത്തിന്റെ വിഷയത്തിൽ മനുഷ്യനും മത്സ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി മൂക്കിൽ കൂടെ ശ്വസിക്കുന്ന ഇതര ജീവികളും തമ്മിൽ യാതൊരു ഭേദവുമില്ലെന്ന് ജലപ്രളയത്തിൽ സംഭവിച്ച നാശത്തെ സംബന്ധിച്ച വിവരണത്തിൽ നിന്ന് തെളിയുന്നു. (ഉല്പ 6:17; 7:15,22) " മനുഷ്യനും മൃഗത്തിനു രണ്ടിനും ശ്വാസം (എബ്രയപദം റൂഹ-ജീവാത്മാവ്; ഒന്നത്രെ എന്ന ശലോമൊന്റെ പ്രസ്താവം ഇതിനോട് പൂർണ്ണമായി യോജിക്കുന്നു." (സഭാ 3:19) മനുഷ്യന്റെ ആത്മാവ് മുകളിലേക്ക് പോകുന്നുവോ, ആർക്കറിയാം (സഭാ 3:21) എന്നവൻ ചോദിക്കുമ്പോൾ എന്നേ പ്രചാരത്തിലായിക്കഴിഞ്ഞിരുന്ന പുറജാതി സിദ്ധാന്തത്തെ അവൻ എതിർക്കുകയാണു. മരിച്ചു എന്ന് തോന്നുമ്പോഴും മരണം അസാദ്ധ്യമാക്കുന്ന ഏതോ സഹജഗുണം അവനിലുണ്ടെന്നതായിരുന്നു ഈ സിദ്ധാന്തം. ഈ വാദത്തിനു എന്ത് തെളിവുണ്ട്. എങ്ങനെ സമർത്ഥിക്കാം എന്ന് ജ്ഞാനിയായ ശലോമൊൻ വെല്ലു വിളിക്കുന്നു. 19-ഉം 20-ഉം വാക്യങ്ങളിൽ അവൻ ഈ വിഷയം സംബന്ധിച്ച സത്യം പ്രസ്താവിച്ചിരിക്കുന്നു. അതിനെ തുടർന്നാണു തെളിവുകൾ ഹാജരാക്കുകയോ അല്ലാത്ത പക്ഷം തത്സംബന്ധമായ ആജ്ഞത സമ്മതിക്കയോ ചെയ്യാൻ അവൻ മറ്റുള്ളവരെ വെല്ലു വിളിക്കുന്നത്

(തുടരും)