Thursday, April 14, 2011

മരിച്ചവരുടെ പുനരുത്ഥാനം - ആറാം ഭാഗം

പുനരുത്ഥാനവും പരിണാമവാദവും പരസ്പര വിരുദ്ധം

മരണം യാഥാർത്ഥ്യമാണെന്നുള്ള വസ്തുത നിഷേധിച്ചാൽ പാപത്തിന്റെ യാഥാർത്ഥ്യത്തെയും നിഷേധിക്കുവാൻ വിഷമം വരികയില്ല. ദൈവത്തിന്റെയല്ല, കുരങ്ങിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലുമാണു ആദാം സൃഷ്ടിക്കപ്പെട്ടതെങ്കിൽ ബുദ്ധിയുടെ താണ പടിയിൽ നിത്യജീവനായുള്ള പരിശോധന യുക്തമാകുമായിരുന്നില്ല. നിലയ്ക്ക് അടുത്തപടിയായി ആദാമിനു ഒരു പരിശോധനയും തുടർന്ന് വീഴ്ച്ചയും ഉണ്ടായി എന്ന വസ്തുതകൾ കൂടി നിഷേധിക്കപ്പെടും. വീഴ്ച്ചയെ നിഷേധിക്കുകയും വാനര സാദൃശ്യത്തിൽ നിന്ന് മനുഷ്യൻ ക്രമേണ ദൈവ സാദൃശ്യത്തിലേക്ക് പരിണമിച്ചുകൊണ്ടിരിക്കുകയാണെന്ന് വാദിക്കുകയും ചെയ്താൽ അതിനടുത്ത പടിയായി മനുഷ്യനു ഒരിക്കലും വീഴ്ച്ച ഭവിച്ചിട്ടില്ലെന്നും തന്മൂലം അവനു ഒരു വീണ്ടെടുപ്പിന്റെ ആവശ്യം ഇല്ലെന്നും കൂടെ അവകാശപ്പെടുന്നത് അസംശതമല്ല.

ക്രിസ്തു നമ്മുടെ വീണ്ടെടുപ്പുകാരനാണു, "അവൻ നമ്മുടെ സഭയുടെ പാപങ്ങൾക്ക് പ്രായശ്ചിത്തമാകുന്നു. നമ്മുടേതിനു മാത്രമല്ല സർവ്വലോകത്തിന്റെ പാപത്തിനും തന്നെ" [1 യോഹ 2:2 ; 1 തിമോ 2:5,6] ആദാമിൽ നഷ്ടമായ ജീവൻ തിരികെ വിലയ്ക്കുകൊള്ളുന്നതിനായി അവൻ തന്റെ ജീവൻ മറുവിലയായി നൽകി എന്നെല്ലാം തിരുവെഴുത്തുകൾ ആവർത്തിച്ചാവർത്തിച്ചു പ്രഖ്യാപിക്കുന്നതിനെ നിഷേധിക്കുകയായിരിക്കും മേല്പറഞ്ഞ വേദവിരുദ്ധമായ യുക്തിചിന്തകളെക്കാൾ ഉചിതം.

അനേകരും കടുത്തവഞ്ചനയിൽ

ക്രൈസ്തവമണ്ഡലത്തിലെ പ്രമുഖോപദേഷ്ടാക്കൾ തന്നെയും സുവിശേഷത്തിന്റെ മുഖ്യതത്വങ്ങളായി അപ്പോസ്തോലൻ പണ്ട് പ്രസ്താവിച്ച വസ്തുതകളെ നിഷേധിക്കുന്നു. "അവൻ യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിച്ചു." പാപത്തിലും തൽഫലമായ ശാപത്തിലും നിന്നുള്ള ഉദ്ധാരകനായി യേശുവിനെയും ആ വീണ്ടെടുപ്പിൻ വേലയുടെ മഹാസിദ്ധിയായി പുനരുത്ഥാനത്തെയും അവൻ എടുത്തുകാട്ടി. തിരുവെഴുത്തുകളിലെ വ്യവസ്ഥകളിൻപ്രകാരം നിത്യജീവൻ പ്രാപിക്കൻ ഇച്ഛിക്കുന്നവർക്കെല്ലാം മറുവിലയാഗത്താൽ സമ്പാദിച്ച അനുഗ്രഹം ലഭ്യമാകുന്നത് പുനരുത്ഥാനം വഴിയാണല്ലോ. ഇക്കാലത്ത് വർദ്ധിച്ചു വരുന്ന അവിശ്വാസത്തെ സംബന്ധിച്ച് കർത്താവു തന്നെ പറഞ്ഞിരിക്കുന്നു. "മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ?" [ലൂക്കോ 18:8]

(തുടരും)

ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു