Friday, April 1, 2011

മരിച്ചവർ എവിടെ? ആറാം ഭാഗം

ദൈവം നിശ്ചയിച്ച ശിക്ഷ നീതിപൂർവ്വമാണു

മരണശിക്ഷ നീതിവിരുദ്ധമെന്നോ വളരെ കടന്നു പോയെന്നോ ആരും കരുതേണ്ടതില്ല. കുറ്റവാളിയായ ആദാമിനെ ഉന്മൂലനം ചെയ്ത് കൊണ്ട് ദൈവത്തിനു തന്റെ ന്യായത്തീർപ്പ് നടപ്പിലാക്കാമായിരുന്നു. ക്ഷണം കൊണ്ട് വംശസംഹാരം നടത്താൻ അവനു കഴിയുമായിരുന്നു. എന്നാൽ ആ മാർഗ്ഗം ഇതിനേക്കാൾ ആദരണീയമാകുമായിരുന്നോ? നിശ്ചയമായും ഇല്ല. ദുരിതപൂർണ്ണവും ക്ളേശനിബിഡവുമായിരിക്കുമ്പോഴും ജീവിതം മധുരതരമാണു. ഇതിനും പുറമേ വ്യക്തിഗതമായ നിലയിലുള്ള ഒരു പരിശോധനയ്ക്കവസരം ലഭിക്കുമ്പോൾ പിതാവായ ആദം സ്വീകരിച്ചതിലും വിവേകപൂർവ്വമായ ഒരു നിലപാടംഗീകരിക്കുന്നതിനു നമ്മെ ഒരുക്കുന്നതിൽ ഈ ആയുസ്സിലെ പരീക്ഷകളും അനുഭവങ്ങളും അച്ചടക്ക നിയമങ്ങൾ പോലെ നമുക്ക് സഹായകമായിത്തീരണമെന്നാണു ദൈവോദേശം. ദിവ്യകരുണയും ഉദ്ധാരണ വേലയും കൊണ്ടല്ലായിരുന്നെങ്കിൽ നിരീശ്വരവാദം അവകാശപ്പെടും പോലെ തന്നെ നമ്മുടെ വർഗ്ഗത്തിനു ഭാവി ജീവിതത്തിന്റെ പ്രത്യാശ ഇല്ലാതെ പോകുമായിരുന്നു.

നമ്മുടെ വീണ്ടെടുപ്പിനു കർത്താവ് മരിക്കേണ്ടി വന്നു എന്നതിന്റെ കാരണത്താൽ ശിക്ഷയുടെ വേറെരു തെളിവ് കൂടി നാം കാണുന്നു. നമുക്കെതിരെയുള്ള ശിക്ഷ നിത്യദണ്ഡനമായിരുന്നെങ്കിൽ നമ്മുടെ ഉദ്ധാരണത്തിനു കർത്താവും ആ വില തന്നെ കൊടുക്കേണ്ടിവരുമായിരുന്നു. നീതിമാനായ അവൻ നീതികെട്ടവർക്കായി നിത്യദണ്ഡനം അനുഭവിക്കുന്നത് ആവശ്യമാകുമായിരുന്നു. എന്നാൽ നിത്യദണ്ഡനമായിരുന്നില്ല നമുക്ക് വിധിച്ച ശിക്ഷ. തന്മൂലം നമുക്കായി അവൻ ആ ശിക്ഷ അനുഭവിച്ചതുമില്ല. മരണമായിരുന്നു ശിക്ഷ. അതു കൊണ്ട് "ക്രിസ്തു നമ്മുടെ പാപങ്ങൾക്കായി മരിച്ചു." "ദൈവകൃപയാൽ അവൻ എല്ലാവർക്കും വേണ്ടി മരണമാസ്വദിച്ചു."(1 കൊരി. 15:3; എബ്ര 2:9) ആദാമിന്റെ പാപക്കടത്തിനു മറുവിലയായിത്തീരാൻ കഴിയുന്നവർക്ക് സർവ്വലോകത്തിന്റെയും ലംഘനത്തിനു ദിവ്യനീതിയുടെ മുൻപിൽ നിരപ്പു സമ്പാദിക്കാൻ കഴിയും. കാരണം ആദാം ഒരുവൻ മാത്രമാണു പരിശോധിക്കപ്പെട്ടത്. അവന്റെ സന്തതികളായ നാം അവനിലൂടെ അവയിൽ പങ്കുകാരായി.

ദൈവത്തിന്റെ വിവേകപൂർവ്വമായ മിതവ്യായം.

നമ്മുടെ സ്രഷ്ടാവിന്റെ ജ്ഞാനവും വ്യയലഘൂകരണവും കാണുക. മറ്റൊരുവന്റെ- ക്രിസ്തുവിന്റെ- അനുസരണം മുഖാന്തിരം എല്ലാവരോടും കരുണ കാണിക്കേണ്ടതിനു ഒരുവന്റെ അനുസരണക്കേടിനായി അവൻ മുഴുവൻ ലോകത്തെയും ശിക്ഷയ്ക്ക് വിധിച്ചു എന്നു തിരുവെഴുത്തുകൾ നമുക്കുറപ്പ് തരുന്നു.നമ്മുടെ ഇഛയോ അനുവാദമോ കൂടാതെയാണു നമ്മെ ശിക്ഷയ്ക്ക് വിധിച്ചത്. നമ്മുടെ അറിവോ ഇഛയോ കൂടാതെ തന്നെ നമ്മെ വീണ്ടെടുക്കയും ചെയ്തു.

അപ്പോൾ നമുക്ക് ഉത്തരവാദിത്വമൊന്നുമില്ലേ എന്നും വ്യക്തിപരമായ കുറ്റങ്ങൾക്കു വ്യക്തിപരമായ ശിക്ഷ ഉണ്ടാകുകയില്ലേ എന്നും ആരെങ്കിലും ചോദിച്ചേക്കാം. എല്ലാവർക്കും പ്രതിഫലമായി തക്ക പകരം നൽകപ്പെടുമെന്നാണു ഇതിനു ഞങ്ങളുടെ മറുപടി. ദൈവകൃപയെ നാം വ്യക്തിപരമായി അംഗീകരിക്കയോ നിരസിക്കയോ ചെയ്യുന്നതിനെ ആസ്പദമാക്കി നാം തന്നെയായിരിക്കും നമ്മുടെ നിത്യത നിർണ്ണയിക്കുന്നത്. ഏതു പാപവും അതെത്രത്തോളം മനഃപൂർവ്വമായിരിക്കുന്നുവോ ആ തോതിൽ സ്വഭാവത്തെ അപകർഷപ്പെടുത്തും. ഇതിന്റെ അർത്ഥം നഷ്ടപ്പെട്ട സ്വഭാവ നിലവാരം വീണ്ടെടുക്കുന്നതിനു ശിക്ഷകളും ശാസനകളും തിരുത്തലുകളും വേണ്ടി വരുമെന്നാണു.(മത്താ 12:36; ലൂക്കോ 12:47,48) ഒരുവൻ എത്രമേൽ അധമനും ദുഷ്ടനുമായിരിക്കുന്നു അത്രയ്ക്ക് പുനരുത്ഥാനവേളയിൽ അവനു നേരിടേണ്ടി വരുന്ന അസൗകര്യങ്ങളും ആദാമിൽ നഷ്ടപ്പെടുകയും ക്രിസ്തുവിനാൽ വീണ്ടെടുക്കപ്പെടുകയും ചെയ്തു. എല്ലാറ്റിലേയ്ക്കും മടങ്ങി വരുന്നതിനു അവനു ജയിച്ചു കീഴടക്കേണ്ടി വരുന്ന പ്രതിബന്ധങ്ങളും അധികമായിരിക്കയും ചെയ്യും. നമ്മുടെ കർത്താവ് തന്റെ ഒന്നാം വരവിൽ ചെയ്ത അത്ഭുതങ്ങൾ അവൻ മഹത്വീകരണം പ്രാപിച്ച തന്റെ സഭയോട് കൂടെ സഹസ്രാബ്ദത്തിൽ സാധിക്കുവാനിരിക്കുന്ന വലിയ വേലയുടെ മുൻ നിഴലാണു. അപ്പോൾ രോഗികളും മുടന്തരും അന്ധരും മൃതരുമായ ഏവർക്കും പ്രത്യുത്ഥാനം വരികയും അനുസരണമുള്ളവരായിരിക്കുന്ന പക്ഷം ഒടുവിലായി തികഞ്ഞ പൂർണ്ണതയിലെത്തുകയും ചെയ്യും. അനുസരിക്കാത്തവർ രണ്ടാം മരണത്തിൽ നശിപ്പിക്കപ്പെടും (അപ്പൊ പ്ര 3:23)

(തുടരും)

ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു